പാരീസ്: ഫ്രാൻസിൽ ദിവസേന രണ്ടു കത്തോലിക്കാ ദേവാലയങ്ങൾ വീതം ആക്രമിക്കപ്പെടുന്നതായി ജർമൻ ദിനപത്രമായ ‘ദി വെൽറ്റ്’ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണങ്ങളിൽ, നാശനഷ്ടങ്ങൾ വരുത്തുക, ചുവരുകൾ വൃത്തിഹീനമാക്കുക, പള്ളിയകം മലിനമാക്കുക എന്നിവ ഉൾപ്പെടുന്നു.
ഒരു കൊല്ലം 40 മുതൽ 50 വരെ പള്ളികൾ ഉപയോഗശൂന്യമായിത്തീരാറുണ്ട്. 2018-ൽ ആയിരത്തിലേറെ കത്തോലിക്കാ ദേവാലയങ്ങൾക്കു നേരേ ആക്രമണം നടന്നു. യഹൂദവിരോധം പ്രകടിപ്പിക്കുന്ന 541 സംഭവങ്ങളും ഇസ്ലാം വിരുദ്ധമായ 100 സംഭവങ്ങളും അതേ വർഷം ഫ്രാൻസിൽ ഉണ്ടായി.
ഓരോ രണ്ടാഴ്ചയിലും ഫ്രാൻസിൽ ഒരു മോസ്ക് വീതം നിർമിക്കപ്പെടുന്നുണ്ട്. ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നതിന്റെ കാരണം ക്രൈസ്തവ വിദ്വേഷമാണോ എന്നു നിശ്ചയമില്ലെങ്കിലും ക്രൈസ്തവർ നിസംഗത വെടിയണമെന്ന് മത-സംസ്കാര സംരക്ഷണത്തിനായുള്ള ഫ്രഞ്ച് പ്രസ്ഥാനത്തിന്റെ തലവൻ എഡ്വാർഡ് ദെ ലമാസെ പറഞ്ഞു.
ഒരു കൊല്ലം 40 മുതൽ 50 വരെ പള്ളികൾ ഉപയോഗശൂന്യമായിത്തീരാറുണ്ട്. 2018-ൽ ആയിരത്തിലേറെ കത്തോലിക്കാ ദേവാലയങ്ങൾക്കു നേരേ ആക്രമണം നടന്നു. യഹൂദവിരോധം പ്രകടിപ്പിക്കുന്ന 541 സംഭവങ്ങളും ഇസ്ലാം വിരുദ്ധമായ 100 സംഭവങ്ങളും അതേ വർഷം ഫ്രാൻസിൽ ഉണ്ടായി.
ഓരോ രണ്ടാഴ്ചയിലും ഫ്രാൻസിൽ ഒരു മോസ്ക് വീതം നിർമിക്കപ്പെടുന്നുണ്ട്. ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നതിന്റെ കാരണം ക്രൈസ്തവ വിദ്വേഷമാണോ എന്നു നിശ്ചയമില്ലെങ്കിലും ക്രൈസ്തവർ നിസംഗത വെടിയണമെന്ന് മത-സംസ്കാര സംരക്ഷണത്തിനായുള്ള ഫ്രഞ്ച് പ്രസ്ഥാനത്തിന്റെ തലവൻ എഡ്വാർഡ് ദെ ലമാസെ പറഞ്ഞു.