എല്ലാ വിവാദങ്ങളും കെട്ടടങ്ങി ഐപിഎൽ പടിവാതിൽക്കൽ എത്തി. 19ന് ആരംഭിക്കുന്ന ടൂർണമെന്റിനായി ടീമുകൾ അവസാനവട്ട പരിശീലനത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ഗാലറിയിൽ കാണികളില്ലാതെയാണ് ഐപിഎൽ നടക്കുക. 30 ശതമാനം സീറ്റുകളിൽ കാണികളെ ഉൾക്കൊള്ളിക്കാനുള്ള ശ്രമം ബിസിസിഐ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
കോവിഡ് നെഗറ്റീവ്; ദീപക് ചാഹർ തിരിച്ചെത്തി
ദീപക്കിനൊപ്പം കോവിഡ് രോഗം സ്ഥിരീകരിച്ച ഋതുരാജ് ഗെയ്ക്ക്വാദിന്റെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞിട്ടില്ല.
ബിസിസിഐ നിർദേശപ്രകാരം പോസിറ്റീവ് ആയവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. അതിനുശേഷം രണ്ട് ടെസ്റ്റുകൾ കോവിഡ് നെഗറ്റീവ് ആകുകയും വേണം. ചാഹറിനും ഋതുരാജിനും പിന്നാലെ ചെന്നൈയുടെ 11 സപ്പോർട്ടിംഗ് സ്റ്റാഫിനും കോവിഡ് പിടിപെട്ടിരുന്നു.
20,000 കോവിഡ് പരിശോധന
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഇത്തവണത്തെ ഐപിഎലിൽ 20,000 കോവിഡ്-19 പരിശോധനകൾ നടത്തുമെന്നു മെഡിക്കൽ സംഘം. കളിക്കാരിലും സപ്പോർട്ടിംഗ് സ്റ്റാഫിലുമായി ഇതുവരെ 3,500 കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞതായും ഐപിഎൽ ട്വന്റി-20യുടെ മെഡിക്കൽ വിഭാഗം ഇന്നലെ അറിയിച്ചു.
ക്വാറന്റൈനിൽ കഴിയവേ മൂന്നു തവണയും പിന്നീട് ഓരോ അഞ്ചു ദിവസം കൂടുന്പോഴും താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും കോവിഡ് പരിശോധന നടത്തുന്നുണ്ട്.
വിപിഎസ് ഹെല്‍ത്ത് കെയറാണ് ഐപിഎല്‍ 2020ന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളി.