ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ അവസാനത്തോടെ നടത്താനിരിക്കുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി 18ലേക്ക് മാറ്റി. ലോക്ക്ഡൗണ്‍ മൂലം ശരിയായ വിധത്തിൽ പഠനം നടക്കാത്ത സാഹചര്യത്തിൽ പരീക്ഷ നടത്തണമെന്നു വാശിപിടിക്കുന്നത് എന്തിനെന്ന് ഹർജിക്കാരായ വിദ്യാർഥികൾക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു.
വിദ്യാർഥികളുടെ ഭാവിക്കു വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്നും അധ്യയന വർഷത്തെ നടപടികൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ പരീക്ഷകൾ നടത്തേണ്ടതുണ്ടെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ, കോവിഡ് വ്യാപനം മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാത്ത സർക്കാർ പരീക്ഷ നടത്താൻ നിർദേശിക്കുന്നതിനെ ചോദ്യം ചെയ്ത സിംഗ്വി, പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ആരോഗ്യ കാര്യത്തിൽ ആശങ്കയില്ലേയെന്നും ചോദിച്ചു.
വിദ്യാർഥികളുടെ ഭാവിക്കു വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്നും അധ്യയന വർഷത്തെ നടപടികൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ പരീക്ഷകൾ നടത്തേണ്ടതുണ്ടെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ, കോവിഡ് വ്യാപനം മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാത്ത സർക്കാർ പരീക്ഷ നടത്താൻ നിർദേശിക്കുന്നതിനെ ചോദ്യം ചെയ്ത സിംഗ്വി, പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ആരോഗ്യ കാര്യത്തിൽ ആശങ്കയില്ലേയെന്നും ചോദിച്ചു.