ന്യൂഡൽഹി: രാജസ്ഥാനിൽ കോണ്‍ഗ്രസിലെ മൂപ്പിളമത്തർക്കത്തിന് ഒരുവിധം പരിഹാരമായപ്പോൾ സർക്കാരിനെതിരേ അവിശ്വാസപ്രമേയവുമായി ബിജെപി.
ഇന്നാരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നു പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.
ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് അവിശ്വാസപ്രമേയത്തിനു തീരുമാനമെടുത്തത്. 200 അംഗ നിയമസഭയിൽ കോണ്‍ഗ്രസിന് 107 എംഎൽഎമാരുണ്ട്. സ്വതന്ത്രരുടെയും മറ്റു കക്ഷികളുടെയും പിന്തുണകൂടിയാകുന്പോൾ അംഗബലം 125 ആകും. സഖ്യകക്ഷിയായ ലോക് താന്ത്രിക് ദൾ ഉൾപ്പെടെ 75 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ഇതിൽ 74 പേരും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു.
ഇതിനിടെ, ആറ് ബിഎസ്പി എംഎൽഎമാർ കോണ്‍ഗ്രസിൽ ലയിച്ചതിനെതിരേ ബിജെപി എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ഗെഹ്ലോട്ട് സർക്കാർ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ കുറ്റ പ്പെടു ത്തി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു. അതേസമയം, വിമതശബ്ദമുയർത്തി ഒരു മാസം സംസ്ഥാനത്തുനിന്നുതന്നെ മാറിനിന്ന സച്ചിൻ പൈലറ്റും 18 എംഎൽഎമാരും ഇന്നലെ കോണ്‍ഗ്രസ് പാളയത്തിൽ മടങ്ങിയെത്തി നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു.
പതിനെട്ടു മാസക്കാലമായി പരസ്പരം ഒരു വാക്കുപോലും സംസാരിക്കാതിരുന്ന അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും പരസ്പരം കണ്ടു കൈ കൊടുത്തതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തരകലഹത്തിന് താത്കാ ലിക വിരാമമായി. ഇരുനേതാക്കളുമായും ചർച്ച നടത്താനും യോഗത്തിൽ പങ്കെടുക്കാനുമായി രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപിയും എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും എത്തിയിരുന്നു. സച്ചിൻ പൈലറ്റിനൊപ്പം പോയവരിൽ എംഎൽഎമാരായ ഭൻവർലാൽ ശർമ, വിശ്വേന്ദ്ര സിംഗ് എന്നിവരുടെ സസ്പെൻഷനും കോണ്‍ഗ്രസ് പിൻവലിച്ചു.
കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തു എന്നാരോപിച്ചാണ് കഴിഞ്ഞ മാസം ഇരുവരുടെയും പ്രാഥമികാംഗത്വം പാർട്ടി സസ്പെൻഡ് ചെയ്തത്. \
അതിനിടെ, ബിഎസ്പി എംഎൽഎമാർ കോണ്‍ഗ്രസിൽ ചേർന്ന വിഷയത്തിൽ ഇടക്കാല ഉത്തരവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതു ഗെഹ്ലോട്ടിന് ആശ്വാസമായിട്ടുണ്ട്. സച്ചിൻ വെറും നിർഗുണനാണെന്നത് ഉൾപ്പെടെ കടുത്ത പരാമർശങ്ങളാണ് അശോക് ഗെഹ്ലോട്ട് നടത്തിയി രുന്നത്. ഇന്നലെ പരസ്പരം കണ്ടപ്പോൾ മുഖത്ത് മാസ്ക് വച്ചിരുന്നെങ്കിലും ഉള്ളിലെ പുഞ്ചിരി കണ്ണുകളിൽ പ്രതിഫലിപ്പിച്ച് ഹസ്തദാനം ചെയ്ത് ഇരുവരും അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു.
എഐസിസി നേതാക്കളായ അവിനാശ് പാണ്ഡേ, രണ്‍ദീപ് സുർജേവാല, അജയ് മാക്കൻ, രാജസ്ഥാൻ കോണ്‍ഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്തസാര എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സെബി മാത്യു
ഇന്നാരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നു പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.
ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് അവിശ്വാസപ്രമേയത്തിനു തീരുമാനമെടുത്തത്. 200 അംഗ നിയമസഭയിൽ കോണ്‍ഗ്രസിന് 107 എംഎൽഎമാരുണ്ട്. സ്വതന്ത്രരുടെയും മറ്റു കക്ഷികളുടെയും പിന്തുണകൂടിയാകുന്പോൾ അംഗബലം 125 ആകും. സഖ്യകക്ഷിയായ ലോക് താന്ത്രിക് ദൾ ഉൾപ്പെടെ 75 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ഇതിൽ 74 പേരും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു.
ഇതിനിടെ, ആറ് ബിഎസ്പി എംഎൽഎമാർ കോണ്‍ഗ്രസിൽ ലയിച്ചതിനെതിരേ ബിജെപി എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ഗെഹ്ലോട്ട് സർക്കാർ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ കുറ്റ പ്പെടു ത്തി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു. അതേസമയം, വിമതശബ്ദമുയർത്തി ഒരു മാസം സംസ്ഥാനത്തുനിന്നുതന്നെ മാറിനിന്ന സച്ചിൻ പൈലറ്റും 18 എംഎൽഎമാരും ഇന്നലെ കോണ്‍ഗ്രസ് പാളയത്തിൽ മടങ്ങിയെത്തി നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു.
പതിനെട്ടു മാസക്കാലമായി പരസ്പരം ഒരു വാക്കുപോലും സംസാരിക്കാതിരുന്ന അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും പരസ്പരം കണ്ടു കൈ കൊടുത്തതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തരകലഹത്തിന് താത്കാ ലിക വിരാമമായി. ഇരുനേതാക്കളുമായും ചർച്ച നടത്താനും യോഗത്തിൽ പങ്കെടുക്കാനുമായി രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപിയും എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും എത്തിയിരുന്നു. സച്ചിൻ പൈലറ്റിനൊപ്പം പോയവരിൽ എംഎൽഎമാരായ ഭൻവർലാൽ ശർമ, വിശ്വേന്ദ്ര സിംഗ് എന്നിവരുടെ സസ്പെൻഷനും കോണ്‍ഗ്രസ് പിൻവലിച്ചു.
കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തു എന്നാരോപിച്ചാണ് കഴിഞ്ഞ മാസം ഇരുവരുടെയും പ്രാഥമികാംഗത്വം പാർട്ടി സസ്പെൻഡ് ചെയ്തത്. \
അതിനിടെ, ബിഎസ്പി എംഎൽഎമാർ കോണ്‍ഗ്രസിൽ ചേർന്ന വിഷയത്തിൽ ഇടക്കാല ഉത്തരവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതു ഗെഹ്ലോട്ടിന് ആശ്വാസമായിട്ടുണ്ട്. സച്ചിൻ വെറും നിർഗുണനാണെന്നത് ഉൾപ്പെടെ കടുത്ത പരാമർശങ്ങളാണ് അശോക് ഗെഹ്ലോട്ട് നടത്തിയി രുന്നത്. ഇന്നലെ പരസ്പരം കണ്ടപ്പോൾ മുഖത്ത് മാസ്ക് വച്ചിരുന്നെങ്കിലും ഉള്ളിലെ പുഞ്ചിരി കണ്ണുകളിൽ പ്രതിഫലിപ്പിച്ച് ഹസ്തദാനം ചെയ്ത് ഇരുവരും അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു.
എഐസിസി നേതാക്കളായ അവിനാശ് പാണ്ഡേ, രണ്‍ദീപ് സുർജേവാല, അജയ് മാക്കൻ, രാജസ്ഥാൻ കോണ്‍ഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്തസാര എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സെബി മാത്യു