ന്യൂഡൽഹി: രാജ്യത്ത് ആദായനികുതി സ്വീകരിക്കുന്നതിനുള്ള പുതിയ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സുതാര്യനികുതി-സത്യസന്ധരെ ആദരിക്കൽ എന്ന സംവിധാനം നിലവിൽ വരുന്നതോടെ നികുതിപിരിവ് സുതാര്യവും കാര്യക്ഷമവുമാകുമെന്ന് മോദി പറഞ്ഞു.
നികുതിദായകർക്ക് ഉപയോഗപ്രദമായ വലിയ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രത്യക്ഷ നികുതി ബോർഡിനു കീഴിലുള്ള ടാക്സ് പെയേഴ്സ് ചാർട്ടർ പദ്ധതിയുടെ ഭാഗമായി സുതാര്യ നികുതി-സത്യസന്ധരെ ആദരിക്കൽ എന്ന പുതിയ പ്രഖ്യാപനം മാത്രമാണ് മോദി നടത്തിയത്.
ആദായ നികുതി ഉദ്യോഗസ്ഥരുമായി നേരിട്ടിടപെടാതെയുള്ള ഫേസ്ലെസ് അസസ്മെന്റ് പദ്ധതി സെപ്റ്റംബർ 25ന് നിലവിൽ വരും. മുൻപ് ജില്ലാതലത്തിൽ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി പൂർണമായും കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ചുള്ളതാണു പദ്ധതി. നികുതി വകുപ്പിൽനിന്നുള്ള ഔദ്യോഗിക സന്ദേശങ്ങൾക്ക് കംപ്യൂട്ടർ വഴിയുള്ള പ്രത്യേക തിരിച്ചറിയൽ നന്പറുകൾ ഏർപ്പെടുത്തി.
നികുതിദായകരുടെയും ആദായനികുതി വകുപ്പിന്റെയും കടമകൾ വ്യക്തമാക്കുന്ന ടാക്സ് പെയേഴ്സ് ചാർട്ടറും പ്രധാനമന്ത്രി പുറത്തിറക്കി. ചാർട്ടറിൽ ആദായനികുതി വകുപ്പിന്റെ ചുമതലകളും നികുതിദായകരുടെ അവകാശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സംശയിക്കത്തക്കതായ കാരണങ്ങൾ ഒന്നും തന്നെയില്ലങ്കിൽ നികുതിദായകരെ സത്യസന്ധരായി കണക്കാക്കണം. ആദായ നികുതി വകുപ്പിന്റെ തീരുമാനങ്ങൾ അവലോകനം ചെയ്യുന്നതിനും അപ്പീലുകൾ നൽകുന്നതിനും ന്യായാടിസ്ഥാനത്തിലുള്ള കാര്യക്ഷമമായ സംവിധാനങ്ങൾ ഉപയുക്തമാക്കണം.
നിയമങ്ങളും നയങ്ങളും ജനകേന്ദ്രീകൃതവും ജനസൗഹാർദപരവുമാക്കുന്നതിനാണ് ഊന്നൽ. പരിഷ്കാരങ്ങൾ സംബന്ധിച്ച് ധാരാളം ചർച്ചകൾ നടന്ന സമയമുണ്ടായിരുന്നു.
പുതിയ നികുതി സംവിധാനം നിലവിൽ വന്ന വ്യാഴാഴ്ച നികുതി നിർവഹണത്തിന്റെ സുപ്രധാന ദിവസമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർല സീതാരാമൻ പറഞ്ഞു.
നികുതിദായകരെ ശാക്തീകരിക്കുകയും നികുതി സംവിധാനം സുതാര്യമാക്കുകയും സത്യസന്ധരായ നികുതിദായകരെ ആദരിക്കുകയുമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നികുതിദായകർക്ക് ഉപയോഗപ്രദമായ വലിയ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രത്യക്ഷ നികുതി ബോർഡിനു കീഴിലുള്ള ടാക്സ് പെയേഴ്സ് ചാർട്ടർ പദ്ധതിയുടെ ഭാഗമായി സുതാര്യ നികുതി-സത്യസന്ധരെ ആദരിക്കൽ എന്ന പുതിയ പ്രഖ്യാപനം മാത്രമാണ് മോദി നടത്തിയത്.
ആദായ നികുതി ഉദ്യോഗസ്ഥരുമായി നേരിട്ടിടപെടാതെയുള്ള ഫേസ്ലെസ് അസസ്മെന്റ് പദ്ധതി സെപ്റ്റംബർ 25ന് നിലവിൽ വരും. മുൻപ് ജില്ലാതലത്തിൽ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി പൂർണമായും കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ചുള്ളതാണു പദ്ധതി. നികുതി വകുപ്പിൽനിന്നുള്ള ഔദ്യോഗിക സന്ദേശങ്ങൾക്ക് കംപ്യൂട്ടർ വഴിയുള്ള പ്രത്യേക തിരിച്ചറിയൽ നന്പറുകൾ ഏർപ്പെടുത്തി.
നികുതിദായകരുടെയും ആദായനികുതി വകുപ്പിന്റെയും കടമകൾ വ്യക്തമാക്കുന്ന ടാക്സ് പെയേഴ്സ് ചാർട്ടറും പ്രധാനമന്ത്രി പുറത്തിറക്കി. ചാർട്ടറിൽ ആദായനികുതി വകുപ്പിന്റെ ചുമതലകളും നികുതിദായകരുടെ അവകാശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സംശയിക്കത്തക്കതായ കാരണങ്ങൾ ഒന്നും തന്നെയില്ലങ്കിൽ നികുതിദായകരെ സത്യസന്ധരായി കണക്കാക്കണം. ആദായ നികുതി വകുപ്പിന്റെ തീരുമാനങ്ങൾ അവലോകനം ചെയ്യുന്നതിനും അപ്പീലുകൾ നൽകുന്നതിനും ന്യായാടിസ്ഥാനത്തിലുള്ള കാര്യക്ഷമമായ സംവിധാനങ്ങൾ ഉപയുക്തമാക്കണം.
നിയമങ്ങളും നയങ്ങളും ജനകേന്ദ്രീകൃതവും ജനസൗഹാർദപരവുമാക്കുന്നതിനാണ് ഊന്നൽ. പരിഷ്കാരങ്ങൾ സംബന്ധിച്ച് ധാരാളം ചർച്ചകൾ നടന്ന സമയമുണ്ടായിരുന്നു.
പുതിയ നികുതി സംവിധാനം നിലവിൽ വന്ന വ്യാഴാഴ്ച നികുതി നിർവഹണത്തിന്റെ സുപ്രധാന ദിവസമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർല സീതാരാമൻ പറഞ്ഞു.
നികുതിദായകരെ ശാക്തീകരിക്കുകയും നികുതി സംവിധാനം സുതാര്യമാക്കുകയും സത്യസന്ധരായ നികുതിദായകരെ ആദരിക്കുകയുമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.