ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി അബോധാവസ്ഥയിൽ (കോമ) അതീവ ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ സൈനിക റിസർച്ച് ആർഡ് റഫറൽ (ആർആർ) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ തുടരുന്ന പ്രണാബിന്റെ പ്രധാന അവയങ്ങൾ യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നു ഡോക്ടർമാർ അറിയിച്ചു.
അതേസമയം, ചികിത്സകളോടു സാവധാനം പ്രതികരിക്കുന്നുണ്ടെന്നാണ് പ്രണാബിന്റെ മകനും ലോക്സഭാംഗവുമായ അഭിജിത് മുഖർജി പറഞ്ഞത്. “എന്റെ പിതാവ് എപ്പോഴും ഒരു പോരാളിയാണ്. അദ്ദേഹം മെഡിക്കൽ ഇടപെടലുകളോടു സാവധാനം പ്രതികരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തിലെ എല്ലാ സുപ്രധാന ഘടകങ്ങളും സുസ്ഥിരമാണ്. എന്റെ പിതാവ് വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കണമെന്നു എല്ലാ അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നു. പ്രാർഥന ഞങ്ങൾക്ക് ആവശ്യമാണ്’’- ട്വിറ്ററിലെഴുതിയ സന്ദേശത്തിൽ അഭിജിത് പറഞ്ഞു.
ദൈവം അദ്ദേഹത്തിനു ഏറ്റവും മികച്ചതു ചെയ്യട്ടെയെന്നു മകൾ ശർമിഷ്ഠ മുഖർജി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെത്തുടർന്നു തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണാബിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കോവിഡിനേക്കാളേറെ, തലച്ചോറിലെ രക്തസ്രാവവും തുടർന്നുള്ള ശസ്ത്രക്രിയയുമാണ് ആരോഗ്യനില വഷളാക്കിയത്.
അഭ്യൂഹങ്ങൾ പ്രചരിക്കുന്നു
പ്രണാബ് അന്തരിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ ഇന്നലെ രാവിലെ അഭ്യൂഹം പടർന്നതു വിവാദമായി. അഭ്യൂഹങ്ങളും വ്യാജവാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരേ പ്രണാബിന്റെ മകനും എംപിയുമായ അഭിജിത് മുഖർജി രൂക്ഷമായി പ്രതികരിച്ചു. തെറ്റായ വാർത്ത ട്വീറ്റ് ചെയ്തതിൽ മുതിർന്ന ഇംഗ്ലീഷ് മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേസായി പിന്നീട് ട്വിറ്ററിലൂടെ പരസ്യ ക്ഷമാപണം നടത്തി. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്നലെ രാവിലെ ചിലർ ഇത്തരത്തിൽ തെറ്റായി പടർത്തിയ അഭ്യൂഹത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും കുടുങ്ങുകയായിരുന്നു.
അതേസമയം, ചികിത്സകളോടു സാവധാനം പ്രതികരിക്കുന്നുണ്ടെന്നാണ് പ്രണാബിന്റെ മകനും ലോക്സഭാംഗവുമായ അഭിജിത് മുഖർജി പറഞ്ഞത്. “എന്റെ പിതാവ് എപ്പോഴും ഒരു പോരാളിയാണ്. അദ്ദേഹം മെഡിക്കൽ ഇടപെടലുകളോടു സാവധാനം പ്രതികരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തിലെ എല്ലാ സുപ്രധാന ഘടകങ്ങളും സുസ്ഥിരമാണ്. എന്റെ പിതാവ് വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കണമെന്നു എല്ലാ അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നു. പ്രാർഥന ഞങ്ങൾക്ക് ആവശ്യമാണ്’’- ട്വിറ്ററിലെഴുതിയ സന്ദേശത്തിൽ അഭിജിത് പറഞ്ഞു.
ദൈവം അദ്ദേഹത്തിനു ഏറ്റവും മികച്ചതു ചെയ്യട്ടെയെന്നു മകൾ ശർമിഷ്ഠ മുഖർജി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെത്തുടർന്നു തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണാബിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കോവിഡിനേക്കാളേറെ, തലച്ചോറിലെ രക്തസ്രാവവും തുടർന്നുള്ള ശസ്ത്രക്രിയയുമാണ് ആരോഗ്യനില വഷളാക്കിയത്.
അഭ്യൂഹങ്ങൾ പ്രചരിക്കുന്നു
പ്രണാബ് അന്തരിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ ഇന്നലെ രാവിലെ അഭ്യൂഹം പടർന്നതു വിവാദമായി. അഭ്യൂഹങ്ങളും വ്യാജവാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരേ പ്രണാബിന്റെ മകനും എംപിയുമായ അഭിജിത് മുഖർജി രൂക്ഷമായി പ്രതികരിച്ചു. തെറ്റായ വാർത്ത ട്വീറ്റ് ചെയ്തതിൽ മുതിർന്ന ഇംഗ്ലീഷ് മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേസായി പിന്നീട് ട്വിറ്ററിലൂടെ പരസ്യ ക്ഷമാപണം നടത്തി. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്നലെ രാവിലെ ചിലർ ഇത്തരത്തിൽ തെറ്റായി പടർത്തിയ അഭ്യൂഹത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും കുടുങ്ങുകയായിരുന്നു.