ബെയ്റൂട്ട്: ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനം നടന്നതിനെത്തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കു ലബനീസ് പാർലമെന്റ് അംഗീകാരം നൽകി. സ്ഫോടനത്തിനു പിറ്റേന്ന് കാബിനറ്റ് യോഗം ചേർന്ന് രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അടിയന്തരാവസ്ഥ നിലനിൽക്കണമെങ്കിൽ പാർലമെന്റ് അംഗീകാരം ആവശ്യമാണ്.
ഓഗസ്റ്റ് നാലിനു ബെയ്റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന മൂവായിരം ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് 170 പേർ മരിക്കുകയും 6,000 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണകൂടം രാജിവച്ചു. നിലവിൽ കാവൽ മന്ത്രിസഭയാണ് ഭരണം നടത്തുന്നത്. ഇതിനിടെ, അടിയന്തരാവസ്ഥയ്ക്കു അംഗീകാരം നൽകിയ പാർലമെന്റ് സമ്മേളനം ക്രൈസ്തവ പാർട്ടികൾ ബഹിഷ്കരിച്ചു.
ഓഗസ്റ്റ് നാലിനു ബെയ്റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന മൂവായിരം ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് 170 പേർ മരിക്കുകയും 6,000 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണകൂടം രാജിവച്ചു. നിലവിൽ കാവൽ മന്ത്രിസഭയാണ് ഭരണം നടത്തുന്നത്. ഇതിനിടെ, അടിയന്തരാവസ്ഥയ്ക്കു അംഗീകാരം നൽകിയ പാർലമെന്റ് സമ്മേളനം ക്രൈസ്തവ പാർട്ടികൾ ബഹിഷ്കരിച്ചു.