ദുബായ്/ വാഷിംഗ്ടൺ: പൂർണ നയതന്ത്രബന്ധം സ്ഥാപിക്കാൻ യുഎഇയും ഇസ്രയേലും ചരിത്രപരമായ ധാരണയിലെത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു ധാരണയുണ്ടായത്.
വെസ്റ്റ് ബാങ്കിൽ കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും നിർത്താൻ ഇസ്രയേൽ സമ്മതിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങളും യുഇഎയും അറിയിച്ചു. ചരിത്രപരമായ ഈ നയതന്ത്രബന്ധം പശ്ചിമേഷ്യമേഖലയിൽ സമാധാനം ഉറപ്പുവരുത്തുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
49 വർഷത്തിനുശേഷമാണ് ഇസ്രയേലും യുഎഇയും പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യരംഗം, വ്യാപാരം, സുരക്ഷ, നേരിട്ടുള്ള വിമാനസർവീസ്, പരിസ്ഥിതി, ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ രംഗങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം വ്യാപിപ്പിക്കും. കൂടുതൽ അറബ് , മുസ്ലിം രാജ്യങ്ങൾ യുഎഇയുടെ മാതൃക പിന്തുടരുമെന്നാണു കരുതുന്നത്-ട്രംപ് കൂട്ടിച്ചേർത്തു. ഏറെ നാൾ നീണ്ട ചർച്ചയ്ക്കൊടുവിലാണു കരാർ. ട്രംപ്, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരാണു ചർച്ച നടത്തിയത്.
വെസ്റ്റ് ബാങ്കിൽ കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും നിർത്താൻ ഇസ്രയേൽ സമ്മതിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങളും യുഇഎയും അറിയിച്ചു. ചരിത്രപരമായ ഈ നയതന്ത്രബന്ധം പശ്ചിമേഷ്യമേഖലയിൽ സമാധാനം ഉറപ്പുവരുത്തുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
49 വർഷത്തിനുശേഷമാണ് ഇസ്രയേലും യുഎഇയും പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യരംഗം, വ്യാപാരം, സുരക്ഷ, നേരിട്ടുള്ള വിമാനസർവീസ്, പരിസ്ഥിതി, ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ രംഗങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം വ്യാപിപ്പിക്കും. കൂടുതൽ അറബ് , മുസ്ലിം രാജ്യങ്ങൾ യുഎഇയുടെ മാതൃക പിന്തുടരുമെന്നാണു കരുതുന്നത്-ട്രംപ് കൂട്ടിച്ചേർത്തു. ഏറെ നാൾ നീണ്ട ചർച്ചയ്ക്കൊടുവിലാണു കരാർ. ട്രംപ്, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരാണു ചർച്ച നടത്തിയത്.