ശ്രീനഗർ: കാഷ്മീരിൽ കഴിഞ്ഞ മാസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്നു യുവാക്കളുടെ ബന്ധുക്കളുടെ ഡിഎൻഎ സാംപിൾ ശേഖരിക്കാൻ പോലീസ് സംഘത്തെ നിയോഗിച്ചു.
ഡെപ്യൂട്ടി എസ്പി വജാഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം രജൗരിയിൽനിന്നാണു ഡിഎൻഎ സാംപിൾ ശേഖരിക്കുക. കൊല്ലപ്പെട്ട യുവാക്കൾക്ക് ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണം നടത്തുമെന്ന് കാഷ്മീർ മേഖല ഐജി വിജയ്കുമാർ പറഞ്ഞു.
ജൂലൈ 18ന് ഷോപിയാൻ ജില്ലയിലെ അംശിപോറ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചുവെന്നു സൈന്യം അവകാശപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കുകയും ചെയ്തു.
ഇതിനിടെ, തങ്ങളുടെ കുടുംബാംഗങ്ങളായ മൂന്നു പേരെ ജൂലൈ 17 മുതൽ അംശിപോറ മേഖലയിൽനിന്നു കാണാതായതായി ഏതാനും കുടുംബങ്ങൾ രജൗരിയിലെ പോലീസ് സ്റ്റേഷനിൽ പരാതി നല്കി. ഇതേത്തുടർന്നാണ് ഏറ്റുമുട്ടൽ വിവാദമുയർത്തിയത്. മുഹമ്മദ് ഇബ്രാർ(21), ഇബ്രാർ അഹമ്മദ്(18), ഇംതിയാസ് അഹമ്മദ്(26) എന്നിവരെ കാണാതായെന്നാണു പരാതി. ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടു. വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് പക്ഷപാതരഹിതമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്.
ഡെപ്യൂട്ടി എസ്പി വജാഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം രജൗരിയിൽനിന്നാണു ഡിഎൻഎ സാംപിൾ ശേഖരിക്കുക. കൊല്ലപ്പെട്ട യുവാക്കൾക്ക് ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണം നടത്തുമെന്ന് കാഷ്മീർ മേഖല ഐജി വിജയ്കുമാർ പറഞ്ഞു.
ജൂലൈ 18ന് ഷോപിയാൻ ജില്ലയിലെ അംശിപോറ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചുവെന്നു സൈന്യം അവകാശപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കുകയും ചെയ്തു.
ഇതിനിടെ, തങ്ങളുടെ കുടുംബാംഗങ്ങളായ മൂന്നു പേരെ ജൂലൈ 17 മുതൽ അംശിപോറ മേഖലയിൽനിന്നു കാണാതായതായി ഏതാനും കുടുംബങ്ങൾ രജൗരിയിലെ പോലീസ് സ്റ്റേഷനിൽ പരാതി നല്കി. ഇതേത്തുടർന്നാണ് ഏറ്റുമുട്ടൽ വിവാദമുയർത്തിയത്. മുഹമ്മദ് ഇബ്രാർ(21), ഇബ്രാർ അഹമ്മദ്(18), ഇംതിയാസ് അഹമ്മദ്(26) എന്നിവരെ കാണാതായെന്നാണു പരാതി. ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടു. വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് പക്ഷപാതരഹിതമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്.