ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തുമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). പ്രാഥമിക അന്വേഷണത്തിനു വേണ്ടി തെളിവുകൾ ശേഖരിച്ചു കഴിഞ്ഞതേയുള്ളൂ. ആവശ്യമെങ്കിൽ അന്വേഷണത്തിന് വിദേശ ഏജൻസികളുടെ സഹായം തേടുമെന്നും എഎഐബി ഡയറക്ടർ ജനറൽ അരബിന്ദോ ഹാൻഡ പറഞ്ഞു.
2017ലെ വ്യോമയാന നിയമം (ഇൻവെസ്റ്റിഗേഷൻ ഓഫ് ആക്സിഡന്റ്സ് ആൻഡ് ഇൻസിഡന്റ്സ്) അനുസരിച്ചും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻസ് പതിമൂന്നാം അനുബന്ധം അടിസ്ഥാനമാക്കിയും സമഗ്രമായ അന്വേഷണമായിരിക്കും നടത്തുക.
അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഡിജിറ്റൽ ഫ്ളൈറ്റ് ഡേറ്റാ റിക്കാർഡറും (ഡിഎഫ്ഡിആർ) കോക്പിറ്റ് വോയിസ് റിക്കാർഡറും (സിവിആർ) കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക തെളിവുശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും ആരംഭിച്ചു കഴിഞ്ഞുതായും ഹാൻഡ വ്യക്തമാക്കി.
അതിനിടെ, കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ ലാൻഡിംഗിനെക്കുറിച്ചു ചാനലുകളിൽ കുറ്റപ്പെടുത്തി സംസാരിച്ച ഡിജിസിഎ മേധാവി അരുണ്‍ കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ പൈലറ്റുമാരുടെ രണ്ടു യൂണിയനുകൾ സംയുക്തമായി രംഗത്തെത്തി.
ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ് യൂണിയൻ, ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ് എന്നിവയാണ് ഇക്കാര്യം ആവശ്യപ്പെട്ടു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്കു കത്തു നൽകിയത്.
സെബി മാത്യു
2017ലെ വ്യോമയാന നിയമം (ഇൻവെസ്റ്റിഗേഷൻ ഓഫ് ആക്സിഡന്റ്സ് ആൻഡ് ഇൻസിഡന്റ്സ്) അനുസരിച്ചും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻസ് പതിമൂന്നാം അനുബന്ധം അടിസ്ഥാനമാക്കിയും സമഗ്രമായ അന്വേഷണമായിരിക്കും നടത്തുക.
അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഡിജിറ്റൽ ഫ്ളൈറ്റ് ഡേറ്റാ റിക്കാർഡറും (ഡിഎഫ്ഡിആർ) കോക്പിറ്റ് വോയിസ് റിക്കാർഡറും (സിവിആർ) കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക തെളിവുശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും ആരംഭിച്ചു കഴിഞ്ഞുതായും ഹാൻഡ വ്യക്തമാക്കി.
അതിനിടെ, കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ ലാൻഡിംഗിനെക്കുറിച്ചു ചാനലുകളിൽ കുറ്റപ്പെടുത്തി സംസാരിച്ച ഡിജിസിഎ മേധാവി അരുണ്‍ കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ പൈലറ്റുമാരുടെ രണ്ടു യൂണിയനുകൾ സംയുക്തമായി രംഗത്തെത്തി.
ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ് യൂണിയൻ, ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ് എന്നിവയാണ് ഇക്കാര്യം ആവശ്യപ്പെട്ടു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്കു കത്തു നൽകിയത്.
സെബി മാത്യു