ബംഗളൂരു/അമരാവതി/ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം അതിതീവ്രമായി. കർണാടകയിൽ ഏറ്റവും ഉയർന്ന പ്രതിദിനകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആന്ധ്രയിൽ പതിനായിരത്തിനടുത്ത് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
കർണാടകയിൽ ഇന്നലെ 7883 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം തവണയാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഏഴായിരം കടക്കുന്നത്. ആകെ രോഗികൾ 1.96 ലക്ഷം. ഇന്നലെ 113 പേർ മരിച്ചു. ആകെ മരണം 3510. ഇന്നലെ ബംഗളൂരു നഗരത്തിൽ മാത്രം 2802 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ബംഗളൂരു അർബൻ ജില്ലയിൽ രോഗികൾ 79,840. ബെല്ലാരി, മൈസൂരു ജില്ലകളാണ് രോഗവ്യാപനത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. കർണാടകയിൽ 80,343 പേരാണു ചികിത്സയിലുള്ളത്.
ആന്ധ്രയിൽ ഇന്നലെ 9597 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ഇന്നലെ 93 പേർ മരിച്ചു. ആകെ മരണം 2296. സംസ്ഥാനത്ത് 90,425 പേരാണു ചികിത്സയിലുള്ളത്. ഈസ്റ്റ് ഗോദാവരി ജില്ലയാണു രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ളത്. കർണൂൽ രണ്ടാംസ്ഥാനത്തു നിൽക്കുന്നു. തമിഴ്നാട്ടിൽ ഇന്നലെ 5871 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 3,14,520. ഇന്നലെ 119 പേർ മരിച്ചു. ആകെ മരണം 5278. 52,929 പേരാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്. ചെന്നൈയിൽ ഇന്നലെ 993 പേർക്കു രോഗം ബാധിച്ചു. ചെന്നൈയിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസമാണ്.
കർണാടകയിൽ ഇന്നലെ 7883 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം തവണയാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഏഴായിരം കടക്കുന്നത്. ആകെ രോഗികൾ 1.96 ലക്ഷം. ഇന്നലെ 113 പേർ മരിച്ചു. ആകെ മരണം 3510. ഇന്നലെ ബംഗളൂരു നഗരത്തിൽ മാത്രം 2802 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ബംഗളൂരു അർബൻ ജില്ലയിൽ രോഗികൾ 79,840. ബെല്ലാരി, മൈസൂരു ജില്ലകളാണ് രോഗവ്യാപനത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. കർണാടകയിൽ 80,343 പേരാണു ചികിത്സയിലുള്ളത്.
ആന്ധ്രയിൽ ഇന്നലെ 9597 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ഇന്നലെ 93 പേർ മരിച്ചു. ആകെ മരണം 2296. സംസ്ഥാനത്ത് 90,425 പേരാണു ചികിത്സയിലുള്ളത്. ഈസ്റ്റ് ഗോദാവരി ജില്ലയാണു രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ളത്. കർണൂൽ രണ്ടാംസ്ഥാനത്തു നിൽക്കുന്നു. തമിഴ്നാട്ടിൽ ഇന്നലെ 5871 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 3,14,520. ഇന്നലെ 119 പേർ മരിച്ചു. ആകെ മരണം 5278. 52,929 പേരാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്. ചെന്നൈയിൽ ഇന്നലെ 993 പേർക്കു രോഗം ബാധിച്ചു. ചെന്നൈയിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസമാണ്.