ന്യൂഡൽഹി: രാജസ്ഥാനിൽ തർക്കത്തിന്റെ പിരിമുറക്കം അയയുന്പോൾ പരസ്പരം കടന്നാക്രമിച്ചതിന്റെ പരിഭവവും പരാതിയും പറഞ്ഞുതീരാതെ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും. പടയ്ക്കും പോരിനുമിടെ ഉപമുഖ്യമന്ത്രിപദവും സംസ്ഥാന പാർട്ടി അധ്യക്ഷസ്ഥാനവും നഷ്ടപ്പെടുത്തിയ സച്ചിൻ പൈലറ്റിനു പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ പാർട്ടി പദവി നൽകിയേക്കുമെന്നും സൂചനയുണ്ട്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചർച്ച നടത്തി വിമതശബ്ദം താഴ്ത്തിയ സച്ചിൻ പൈലറ്റിന്റെ മടങ്ങിവരവിൽ തീരുമാനം കോണ്ഗ്രസ് നേതൃത്വം എടുക്കട്ടെയെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിലപാട്.
നിർഗുണനെന്നും ബിജെപിയിൽനിന്നു പണം വാങ്ങി എന്നതുമുൾപ്പടെ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ എളുപ്പത്തിൽ മറക്കാനാവുന്നതല്ലെന്നും സച്ചിൻ പൈലറ്റും വ്യക്തമാക്കി.
രാജസ്ഥാനിലെ പ്രശ്നപരിഹാരത്തിന് സോണിയ ഗാന്ധി മൂന്നംഗ എഐസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട സമിതി പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാരിലും സംഘടനാ തലത്തിലും വരുത്തേണ്ട മാറ്റങ്ങളും പരിശോധിക്കും.
സെബി മാത്യു
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചർച്ച നടത്തി വിമതശബ്ദം താഴ്ത്തിയ സച്ചിൻ പൈലറ്റിന്റെ മടങ്ങിവരവിൽ തീരുമാനം കോണ്ഗ്രസ് നേതൃത്വം എടുക്കട്ടെയെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിലപാട്.
നിർഗുണനെന്നും ബിജെപിയിൽനിന്നു പണം വാങ്ങി എന്നതുമുൾപ്പടെ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ എളുപ്പത്തിൽ മറക്കാനാവുന്നതല്ലെന്നും സച്ചിൻ പൈലറ്റും വ്യക്തമാക്കി.
രാജസ്ഥാനിലെ പ്രശ്നപരിഹാരത്തിന് സോണിയ ഗാന്ധി മൂന്നംഗ എഐസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട സമിതി പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാരിലും സംഘടനാ തലത്തിലും വരുത്തേണ്ട മാറ്റങ്ങളും പരിശോധിക്കും.
സെബി മാത്യു