ന്യൂഡൽഹി: കോവിഡ് പോസിറ്റീവ് കേസുകളുടെ പ്രതിദിന എണ്ണത്തിൽ കഴിഞ്ഞ ഏഴു ദിവസം അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ മുന്നിലെത്തി. കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഓഗസ്റ്റ് 4 മുതൽ 10 വരെയുള്ള കാലയളവിൽ ലോകത്തെ 23 ശതമാനം കോവിഡ് പോസിറ്റീവ് കേസുകളും 15 ശതമാനം മരണവും റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. ഇതേ കാലയളവിൽ ഇന്ത്യയിൽ 4,11,379 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 6251 പേർ മരിച്ചു. ലോകത്ത് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 3,69,575 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 7232 പേർ മരിച്ചു. ബ്രസീലിൽ 3,04,535 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 6914 പേർ മരിച്ചു. തിങ്കളാഴ്ച ഇന്ത്യയിൽ 62,064 പേർക്കു രോഗം സ്ഥിരീകരിച്ചപ്പോൾ അമേരിക്കയിൽ 53,893 പേർക്കും ബ്രസീലിൽ 49,970 പേർക്കുമാണു രോഗം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 23 ലക്ഷം പിന്നിട്ടു. ഇന്ത്യയിൽ 110 ദിവസംകൊണ്ടാണ് ഒരു ലക്ഷം രോഗികളുണ്ടായത്. 59 ദിവസംകൂടി കഴിഞ്ഞപ്പോൾ പത്തുലക്ഷം പിന്നിട്ടു. 25 ദിവസംകൂടി കഴിഞ്ഞപ്പോൾ രോഗികൾ 23 ലക്ഷമായി. അതേസമയം, രോഗമുക്തി നിരക്ക് 70 ശതമാനത്തോളമാണ്. 16 ലക്ഷത്തിലധികം പേരാണു രോഗമുക്തി നേടിയത്. മരണനിരക്ക് 1.99 ശതമാനമായി കുറഞ്ഞു. പരിശോധനകളുടെ കാര്യത്തിൽ അമേരിക്കയേക്കാളും ബ്രസീലിനേക്കാളും പിറകിലാണ് ഇന്ത്യ. ഓരോ പത്തുലക്ഷത്തിലും 18,300 പരിശോധനകളാണ് ഇന്ത്യയിൽ നടക്കുന്നത്. അമേരിക്കയിൽ അത് 1,99,803ഉം ബ്രസീലിൽ 62.200ഉം ആണ്.
ഓഗസ്റ്റ് 4 മുതൽ 10 വരെയുള്ള കാലയളവിൽ ലോകത്തെ 23 ശതമാനം കോവിഡ് പോസിറ്റീവ് കേസുകളും 15 ശതമാനം മരണവും റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. ഇതേ കാലയളവിൽ ഇന്ത്യയിൽ 4,11,379 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 6251 പേർ മരിച്ചു. ലോകത്ത് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 3,69,575 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 7232 പേർ മരിച്ചു. ബ്രസീലിൽ 3,04,535 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 6914 പേർ മരിച്ചു. തിങ്കളാഴ്ച ഇന്ത്യയിൽ 62,064 പേർക്കു രോഗം സ്ഥിരീകരിച്ചപ്പോൾ അമേരിക്കയിൽ 53,893 പേർക്കും ബ്രസീലിൽ 49,970 പേർക്കുമാണു രോഗം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 23 ലക്ഷം പിന്നിട്ടു. ഇന്ത്യയിൽ 110 ദിവസംകൊണ്ടാണ് ഒരു ലക്ഷം രോഗികളുണ്ടായത്. 59 ദിവസംകൂടി കഴിഞ്ഞപ്പോൾ പത്തുലക്ഷം പിന്നിട്ടു. 25 ദിവസംകൂടി കഴിഞ്ഞപ്പോൾ രോഗികൾ 23 ലക്ഷമായി. അതേസമയം, രോഗമുക്തി നിരക്ക് 70 ശതമാനത്തോളമാണ്. 16 ലക്ഷത്തിലധികം പേരാണു രോഗമുക്തി നേടിയത്. മരണനിരക്ക് 1.99 ശതമാനമായി കുറഞ്ഞു. പരിശോധനകളുടെ കാര്യത്തിൽ അമേരിക്കയേക്കാളും ബ്രസീലിനേക്കാളും പിറകിലാണ് ഇന്ത്യ. ഓരോ പത്തുലക്ഷത്തിലും 18,300 പരിശോധനകളാണ് ഇന്ത്യയിൽ നടക്കുന്നത്. അമേരിക്കയിൽ അത് 1,99,803ഉം ബ്രസീലിൽ 62.200ഉം ആണ്.