മോസ്കോ: കോവിഡ്-19 മഹാമാരിക്കെതിരേ ആദ്യ വാക്സിൻ വികസിപ്പിച്ച് റഷ്യ നേട്ടമുണ്ടാക്കി. സ്പുട്നിക് 5 എന്നു പേരിട്ടിരിക്കുന്ന വാക്സിൻ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്നും വാക്സിൻ സ്വീകരിച്ചവർക്കു പ്രതിരോധശേഷി വർധിച്ചതായും ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പറഞ്ഞു.
തന്റെ പുത്രിമാരിൽ ഒരാൾ വാക്സിൻ സ്വീകരിച്ചതായും പുടിൻ വെളിപ്പെടുത്തി.
ലോകത്തിന്റെ മികച്ച ചുവടുവയ്പ് എന്നു വിശേഷിപ്പിച്ചാണ് പുടിൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസിയായ സ്പുട്നിക് ന്യൂസ് റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങൾ സ്പുട്നിക് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1957 ൽ റഷ്യ വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹമാണ് സ്പുട്നിക്-1.
ആദ്യഘട്ട വാക്സിൻ സ്വീകരിച്ചപ്പോൾ മകളുടെ ശരീരോഷ്മാവ് 38 ഡിഗ്രി സെൽഷസ് ആയി ഉയർന്നു. പിന്നീടുള്ള ദിവസങ്ങളിൽ ശരീരോഷ്മാവ് 37 ഡിഗ്രിയിലേക്കു കുറഞ്ഞു. രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ചപ്പോഴും ശരീരോഷ്മാവ് ഉയർന്നു. പിന്നീട് സാധാരണനിലയിലാ യി. മകൾക്ക് പ്രതിരോധശേഷി കൂടിയെന്നും ആന്റിബോഡികൾ ഉയർന്നെന്നും പുടിൻ പറഞ്ഞു. കോവിഡ്-19 വാക്സിൻ വികസിപ്പിക്കുന്നതിൽ പങ്കാളികളായ എല്ലാവർക്കും പുടിൻ നന്ദി അറിയിച്ചു. വാക്സിന്റെ വ്യാവസായികോത്പാദനം വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ബിന്നോഫാം കന്പനിയും സംയുക്തമായി വാക്സിൻ വൻതോതിൽ ഉത്പാദിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുരഷ്കോവ് പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. നിരവധി രാജ്യങ്ങൾ വാക്സിൻ വാങ്ങാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും വാക്സിൻ നിർമാണത്തിനു റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പുത്രിമാരിൽ ഒരാൾ വാക്സിൻ സ്വീകരിച്ചതായും പുടിൻ വെളിപ്പെടുത്തി.
ലോകത്തിന്റെ മികച്ച ചുവടുവയ്പ് എന്നു വിശേഷിപ്പിച്ചാണ് പുടിൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസിയായ സ്പുട്നിക് ന്യൂസ് റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങൾ സ്പുട്നിക് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1957 ൽ റഷ്യ വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹമാണ് സ്പുട്നിക്-1.
ആദ്യഘട്ട വാക്സിൻ സ്വീകരിച്ചപ്പോൾ മകളുടെ ശരീരോഷ്മാവ് 38 ഡിഗ്രി സെൽഷസ് ആയി ഉയർന്നു. പിന്നീടുള്ള ദിവസങ്ങളിൽ ശരീരോഷ്മാവ് 37 ഡിഗ്രിയിലേക്കു കുറഞ്ഞു. രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ചപ്പോഴും ശരീരോഷ്മാവ് ഉയർന്നു. പിന്നീട് സാധാരണനിലയിലാ യി. മകൾക്ക് പ്രതിരോധശേഷി കൂടിയെന്നും ആന്റിബോഡികൾ ഉയർന്നെന്നും പുടിൻ പറഞ്ഞു. കോവിഡ്-19 വാക്സിൻ വികസിപ്പിക്കുന്നതിൽ പങ്കാളികളായ എല്ലാവർക്കും പുടിൻ നന്ദി അറിയിച്ചു. വാക്സിന്റെ വ്യാവസായികോത്പാദനം വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ബിന്നോഫാം കന്പനിയും സംയുക്തമായി വാക്സിൻ വൻതോതിൽ ഉത്പാദിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുരഷ്കോവ് പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. നിരവധി രാജ്യങ്ങൾ വാക്സിൻ വാങ്ങാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും വാക്സിൻ നിർമാണത്തിനു റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.