വത്തിക്കാൻ സിറ്റി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽനിന്നുള്ള സയാമീസ് ഇരട്ടകളായ കുട്ടികൾക്ക് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം വത്തിക്കാനിലെ സാന്താ മാർത്താ ഗസ്റ്റ് ഹൗസിന്റെ കപ്പേളയിൽവച്ചു മാമ്മോദീസാ നൽകി.
2018 ജൂൺ 29-ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻഗുയിയിൽ ജനിച്ച ഇരട്ട പെൺകുഞ്ഞുങ്ങളുടെ തലകൾ പിന്നിൽനിന്ന് ഒട്ടിച്ചേർന്ന നിലയിലായിരുന്നു. റോമിലെ ബംബീനോ ജെസൂ (ഉണ്ണിയേശു) ആശുപത്രിയുടെ ഡയറക്ടർ മരിയെല്ലാ എനോക് ബാൻഗുയി സന്ദർശിച്ചപ്പോഴാണ് കുട്ടികളുടെ ശസ്ത്രക്രിയ റോമിൽവച്ചു നടത്താൻ തീരുമാനമായത്.
ഇക്കൊല്ലം ജൂൺ ആദ്യവാരം ബംബീനോ ജെസൂവിൽവച്ച് ശസ്ത്രക്രിയ നടന്നതിനുശേഷം കുട്ടികളുടെ അമ്മ മാർപാപ്പാതന്നെ മാമ്മോദീസ നടത്തണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. “ബാൻഗുയിലെ കുട്ടികളുടെ കാര്യത്തിൽ മാർപാപ്പ ശ്രദ്ധാലുവായതുകൊണ്ട് അദ്ദേഹംതന്നെ ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിച്ചുവരുന്ന കുട്ടികളെ മാമ്മോദീസാ മുക്കണമെന്നാണ് എന്റെ ആഗ്രഹം”- അവർ പറഞ്ഞു.
2015-ൽ മാർപാപ്പയുടെ ബാൻഗുയി സന്ദർശനത്തിനുശേഷം വത്തിക്കാൻ അവിടെ കുട്ടികളുടെ ഒരാശുപത്രി സ്ഥാപിക്കുകയുണ്ടായി.
വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ റോമിൽ നാലു കാന്പസുകളിലായി പ്രവർത്തിക്കുന്ന ബംബീനോ ജെസൂ യൂറോപ്പിലെ ഏറ്റവും വലിയ ശിശുരോഗ ഗവേഷണകേന്ദ്രവും കുട്ടികളുടെ ആശുപത്രിയുമാണ്. ഇറ്റലിയിലെ ആദ്യത്തെ കുട്ടികളുടെ ആശുപത്രിയായി 1869-ലാണ് ബംബീനോ ജെസൂവിന്റെ തുടക്കം.
2018 ജൂൺ 29-ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻഗുയിയിൽ ജനിച്ച ഇരട്ട പെൺകുഞ്ഞുങ്ങളുടെ തലകൾ പിന്നിൽനിന്ന് ഒട്ടിച്ചേർന്ന നിലയിലായിരുന്നു. റോമിലെ ബംബീനോ ജെസൂ (ഉണ്ണിയേശു) ആശുപത്രിയുടെ ഡയറക്ടർ മരിയെല്ലാ എനോക് ബാൻഗുയി സന്ദർശിച്ചപ്പോഴാണ് കുട്ടികളുടെ ശസ്ത്രക്രിയ റോമിൽവച്ചു നടത്താൻ തീരുമാനമായത്.
ഇക്കൊല്ലം ജൂൺ ആദ്യവാരം ബംബീനോ ജെസൂവിൽവച്ച് ശസ്ത്രക്രിയ നടന്നതിനുശേഷം കുട്ടികളുടെ അമ്മ മാർപാപ്പാതന്നെ മാമ്മോദീസ നടത്തണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. “ബാൻഗുയിലെ കുട്ടികളുടെ കാര്യത്തിൽ മാർപാപ്പ ശ്രദ്ധാലുവായതുകൊണ്ട് അദ്ദേഹംതന്നെ ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിച്ചുവരുന്ന കുട്ടികളെ മാമ്മോദീസാ മുക്കണമെന്നാണ് എന്റെ ആഗ്രഹം”- അവർ പറഞ്ഞു.
2015-ൽ മാർപാപ്പയുടെ ബാൻഗുയി സന്ദർശനത്തിനുശേഷം വത്തിക്കാൻ അവിടെ കുട്ടികളുടെ ഒരാശുപത്രി സ്ഥാപിക്കുകയുണ്ടായി.
വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ റോമിൽ നാലു കാന്പസുകളിലായി പ്രവർത്തിക്കുന്ന ബംബീനോ ജെസൂ യൂറോപ്പിലെ ഏറ്റവും വലിയ ശിശുരോഗ ഗവേഷണകേന്ദ്രവും കുട്ടികളുടെ ആശുപത്രിയുമാണ്. ഇറ്റലിയിലെ ആദ്യത്തെ കുട്ടികളുടെ ആശുപത്രിയായി 1869-ലാണ് ബംബീനോ ജെസൂവിന്റെ തുടക്കം.