വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് വളപ്പിൽ വെടിവയ്പുണ്ടായതിനു പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. തിങ്കളാഴ്ച ട്രംപ് വാർത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം.
വൈറ്റ്ഹൗസ് വളപ്പിൽ കടന്ന അന്പത്തൊന്നുകാരൻ ഒരു സുരക്ഷാഭടനെ സമീപിച്ച് തന്റെ പക്കൽ ആയുധമുണ്ടെന്നു പറഞ്ഞു. സുരക്ഷാഭടൻ ഉടൻ ഇയാളെ വെടിവച്ചിട്ടു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനു പിന്നാലെയാണ് സുരക്ഷാ ഭടന്മാർ ട്രംപിനെ സുരക്ഷിതസ്ഥാനത്തേക്കു കൂട്ടിക്കൊണ്ടുപോയത്. ഏതാനും മിനിട്ടുകൾക്കകം മടങ്ങിയെത്തിയ അദ്ദേഹം കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് അറിയിച്ചു.
വൈറ്റ്ഹൗസ് വളപ്പിൽ കടന്ന അന്പത്തൊന്നുകാരൻ ഒരു സുരക്ഷാഭടനെ സമീപിച്ച് തന്റെ പക്കൽ ആയുധമുണ്ടെന്നു പറഞ്ഞു. സുരക്ഷാഭടൻ ഉടൻ ഇയാളെ വെടിവച്ചിട്ടു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനു പിന്നാലെയാണ് സുരക്ഷാ ഭടന്മാർ ട്രംപിനെ സുരക്ഷിതസ്ഥാനത്തേക്കു കൂട്ടിക്കൊണ്ടുപോയത്. ഏതാനും മിനിട്ടുകൾക്കകം മടങ്ങിയെത്തിയ അദ്ദേഹം കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് അറിയിച്ചു.