ജർമനിയിലെ കൊളോണിൽ അരങ്ങേറിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എക്സ്ട്രാ ടൈമിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് ഡെന്മാർക്ക് ക്ലബ്ബായ കോപ്പൻഹേഗനെതിരേ ജയം സ്വന്തമാക്കിയത്. 95-ാം മിനിറ്റിൽ മർത്യാലിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു യുണൈറ്റഡിന് പെനൽറ്റി ലഭിച്ചത്. കിക്ക് എടുത്ത ബ്രൂണോ ഫെർണാണ്ടസ് പന്ത് വലയിൽ നിക്ഷേപിച്ചു. ഒറ്റ ഗോളിന്റെ ലീഡിൽ അധിക സമയ പരീക്ഷണം കടന്ന യുണൈറ്റഡ് സെമിയിലേക്ക് മുന്നേറി.
ജർമൻ സംഘമായ ലെവർകൂസനെ 2-1നു കീഴടക്കിയായിരുന്നു ഇന്റർ മിലാന്റെ സെമി പ്രവേശനം. നിക്കോളൊ ബരെല്ല (15), റൊമേലു ലുക്കാക്കു (21) എന്നിവർ ഇന്ററിനായി വലകുലുക്കി. കെയ് ഹവേർസിന്റെ (24) വകയായിരുന്നു ലെവർകൂസന്റെ ഗോൾ.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി നോക്കൗട്ട് രീതിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ അരങ്ങേറുന്നത്. സെമിയും ഫൈനലും ഈ രീതിയിൽതന്നെയാണ്.
കാരൾ 13