ന്യൂഡല്‍ഹി: സാമ്പത്തിക തകര്‍ച്ചയും കോവിഡും മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനു മൂന്നു സുപ്രധാന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം മാനുഷിക പ്രതിസന്ധി മൂലമാണെന്നും കേവലം സംഖ്യകളേക്കാളുപരി സാമൂഹികമായ വികാരങ്ങളുടെ കണ്ണാടിയില്‍കൂടി ഇതിനെ കാണേണ്ടതുണ്ടെന്നും ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഉപജ്ഞാതാവും സാമ്പത്തിക വിദഗ്ധനുമായ മന്മോഹന് പറഞ്ഞു.
സൈനിക, ആരോഗ്യ, സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 10 ശതമാനം അധികമായി ചെലവഴിക്കേണ്ടി വന്നാലും അതു ചെയ്യേണ്ടതുണ്ടെന്നു മന്മോഹന് പറഞ്ഞു. ഇതിനായി വന്‍തുക വായ്പയെടുക്കേണ്ടത് അനിവാര്യമാണ്. കോവിഡ് മഹാമാരി മൂലം ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടായ ക്ഷീണം ഇന്ത്യയെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി വരുംവര്‍ഷങ്ങളില്‍ മറികടക്കുന്നതിനു മൂന്നു നിര്‍ദേശങ്ങള്‍ മന്മോഹന് വച്ചു. ആദ്യം, ജനങ്ങള്‍ക്കു നല്ലൊരു തുക നേരിട്ടു പണമായി നല്കി അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ സംരക്ഷിക്കാനും അതുവഴി പണം ചെലവഴിക്കാനും കഴിയുന്ന സ്ഥിതി കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണം.
രണ്ടാമതായി, സര്‍ക്കാര്‍ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികള്‍ വഴി ബിസിനസുകള്‍ക്കു മതിയായ മൂലധനം ലഭ്യമാക്കണം.മൂന്നാമത്, സ്ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രിയകളിലൂടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തണം.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വരുംവര്‍ഷങ്ങളില്‍ പുനരുജ്ജീവിപ്പിക്കുന്നതിനു മൂന്നു കാര്യങ്ങളും പ്രധാനമാണെന്നു മുന്‍ കേന്ദ്ര ധനമന്ത്രിയും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ മന്മോഹന് സിംഗ് ബിബിസി ന്യൂസിനു വീഡിയോയിലും ഇ-മെയിലിലുമായി നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണവും മരണവും ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടിയ നിലയിലേക്കു വളരുന്നതിന്റെയും അര നൂറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെയും പശ്ചാത്തലത്തിലാണു മുന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങളെത്തിയത്. സാധാരണ ജനങ്ങള്‍ക്കു നേരിട്ടു പണം നല്കുന്ന ഡയറക്ട് കാഷ് ട്രാന്‍സ്ഫര്‍ പദ്ധതിക്കും ബിസിനസുകള്‍ക്കു കൂടുതല്‍ മൂലധനവും വായ്പാസൗകര്യവും നല്കുന്നതിനുമായി കാര്യമായ തോതില്‍ വായ്പ എടുക്കേണ്ടി വരും. ഇത് അനിവാര്യമാണ്.
കൂടുതല്‍ പണവിതരണം മൂലം ഉയര്‍ന്ന പണപ്പെരുപ്പം ഉണ്ടാകുമെന്ന പരമ്പരാഗത ആശയം വികസിതരാജ്യങ്ങളില്‍ ഇനി പ്രസക്തമാകില്ലെന്നറിയാം. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ ചെലവ് ഒഴികെയുള്ള കാര്യങ്ങളിൽ അനിയന്ത്രിതമായി കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്കു ഗുണമാകില്ല.
വ്യാപാരം, ഇറക്കുമതി മൂലമുള്ള പണപ്പെരുപ്പം, കറന്‍സി മൂല്യം എന്നിവയെ അത്തരം നടപടി പ്രതികൂലമായി ബാധിക്കുമെന്ന് മന്മോഹന് സിംഗ് മുന്നറിയിപ്പു നല്കി.
ജോര്‍ജ് കള്ളിവയലില്‍
സൈനിക, ആരോഗ്യ, സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 10 ശതമാനം അധികമായി ചെലവഴിക്കേണ്ടി വന്നാലും അതു ചെയ്യേണ്ടതുണ്ടെന്നു മന്മോഹന് പറഞ്ഞു. ഇതിനായി വന്‍തുക വായ്പയെടുക്കേണ്ടത് അനിവാര്യമാണ്. കോവിഡ് മഹാമാരി മൂലം ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടായ ക്ഷീണം ഇന്ത്യയെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി വരുംവര്‍ഷങ്ങളില്‍ മറികടക്കുന്നതിനു മൂന്നു നിര്‍ദേശങ്ങള്‍ മന്മോഹന് വച്ചു. ആദ്യം, ജനങ്ങള്‍ക്കു നല്ലൊരു തുക നേരിട്ടു പണമായി നല്കി അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ സംരക്ഷിക്കാനും അതുവഴി പണം ചെലവഴിക്കാനും കഴിയുന്ന സ്ഥിതി കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണം.
രണ്ടാമതായി, സര്‍ക്കാര്‍ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികള്‍ വഴി ബിസിനസുകള്‍ക്കു മതിയായ മൂലധനം ലഭ്യമാക്കണം.മൂന്നാമത്, സ്ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രിയകളിലൂടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തണം.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വരുംവര്‍ഷങ്ങളില്‍ പുനരുജ്ജീവിപ്പിക്കുന്നതിനു മൂന്നു കാര്യങ്ങളും പ്രധാനമാണെന്നു മുന്‍ കേന്ദ്ര ധനമന്ത്രിയും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ മന്മോഹന് സിംഗ് ബിബിസി ന്യൂസിനു വീഡിയോയിലും ഇ-മെയിലിലുമായി നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണവും മരണവും ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടിയ നിലയിലേക്കു വളരുന്നതിന്റെയും അര നൂറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെയും പശ്ചാത്തലത്തിലാണു മുന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങളെത്തിയത്. സാധാരണ ജനങ്ങള്‍ക്കു നേരിട്ടു പണം നല്കുന്ന ഡയറക്ട് കാഷ് ട്രാന്‍സ്ഫര്‍ പദ്ധതിക്കും ബിസിനസുകള്‍ക്കു കൂടുതല്‍ മൂലധനവും വായ്പാസൗകര്യവും നല്കുന്നതിനുമായി കാര്യമായ തോതില്‍ വായ്പ എടുക്കേണ്ടി വരും. ഇത് അനിവാര്യമാണ്.
കൂടുതല്‍ പണവിതരണം മൂലം ഉയര്‍ന്ന പണപ്പെരുപ്പം ഉണ്ടാകുമെന്ന പരമ്പരാഗത ആശയം വികസിതരാജ്യങ്ങളില്‍ ഇനി പ്രസക്തമാകില്ലെന്നറിയാം. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ ചെലവ് ഒഴികെയുള്ള കാര്യങ്ങളിൽ അനിയന്ത്രിതമായി കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്കു ഗുണമാകില്ല.
വ്യാപാരം, ഇറക്കുമതി മൂലമുള്ള പണപ്പെരുപ്പം, കറന്‍സി മൂല്യം എന്നിവയെ അത്തരം നടപടി പ്രതികൂലമായി ബാധിക്കുമെന്ന് മന്മോഹന് സിംഗ് മുന്നറിയിപ്പു നല്കി.
ജോര്‍ജ് കള്ളിവയലില്‍