ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് പാരിസ്ഥിതിക ആഘാത വിലയിരുത്തൽ വിജ്ഞാപനം (ഇഐഎ നോട്ടിഫിക്കേഷൻ-2020) പിൻവലിക്കണമെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിസ്ഥിതി നാശത്തിനും രാജ്യസന്പത്ത് കൊള്ളയടിക്കാനും ഇടയാക്കുന്നതാണ് പുതിയ വിജ്ഞാപനമെന്ന് ആരോപിച്ച രാഹുൽ, ബിജെപി സർക്കാർ രാജ്യത്തിന്റെ വിഭവങ്ങൾ കവർന്ന് തങ്ങളുടെ സ്യൂട്ട്-ബൂട്ട് സുഹൃത്തുക്കൾക്ക് നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും പറഞ്ഞു.
രാജ്യത്തെ കൊള്ളയടിക്കുന്നതെന്ന ഹാഷ്ടാഗിൽ ട്വിറ്ററിലിട്ട കുറിപ്പിലാണ് രാഹുൽ ഗാന്ധി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ കരട് വിജ്ഞാപനത്തെ വിമർശിച്ചത്. കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധപ്പെടുത്തിയ കരട് വിജ്ഞാപനത്തിനെതിരേ നേരത്തെയും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.
അതേസമയം, ഇഐഎ കരടിനെതിരേയുള്ള എതിർപ്പ് അപക്വവും അനാവശ്യവുമാണെന്ന മറുപടിയുമായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ രംഗത്തെത്തി. ഇത് അന്തിമ കരടല്ലെന്നും 150 ദിവസം ജനഹിതമറിയാനായി മാറ്റി വച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ആയിരത്തോളം നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അവയെല്ലാം തങ്ങൾ പരിഗണിക്കും. അതിനുശേഷം മാത്രമേ അന്തിമ കരട് തയാറാക്കുകയുള്ളു. ഭരണത്തിലിരുന്നപ്പോൾ കൂടിയാലോചനകൾ ഇല്ലാതെ വലിയ തീരുമാനങ്ങൾ എടുത്തവരാണ് ഇഐഎ ഡ്രാഫ്റ്റിനെതിരേ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തെ കൊള്ളയടിക്കുന്നതെന്ന ഹാഷ്ടാഗിൽ ട്വിറ്ററിലിട്ട കുറിപ്പിലാണ് രാഹുൽ ഗാന്ധി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ കരട് വിജ്ഞാപനത്തെ വിമർശിച്ചത്. കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധപ്പെടുത്തിയ കരട് വിജ്ഞാപനത്തിനെതിരേ നേരത്തെയും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.
അതേസമയം, ഇഐഎ കരടിനെതിരേയുള്ള എതിർപ്പ് അപക്വവും അനാവശ്യവുമാണെന്ന മറുപടിയുമായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ രംഗത്തെത്തി. ഇത് അന്തിമ കരടല്ലെന്നും 150 ദിവസം ജനഹിതമറിയാനായി മാറ്റി വച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ആയിരത്തോളം നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അവയെല്ലാം തങ്ങൾ പരിഗണിക്കും. അതിനുശേഷം മാത്രമേ അന്തിമ കരട് തയാറാക്കുകയുള്ളു. ഭരണത്തിലിരുന്നപ്പോൾ കൂടിയാലോചനകൾ ഇല്ലാതെ വലിയ തീരുമാനങ്ങൾ എടുത്തവരാണ് ഇഐഎ ഡ്രാഫ്റ്റിനെതിരേ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.