ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റീസുമാരിൽ പകുതിയിലേറെയും അഴിമതിക്കാരാണെന്ന വിവാദ പരാമർശത്തിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് നൽകിയ വിശദീകരണം സുപ്രീംകോടതി തള്ളി. പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവന കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമോയെന്നു പരിശോധിക്കുമെന്നു വ്യക്തമാക്കിയ കോടതി, കേസ് പരിഗണിക്കുന്നത് 17ലേക്കു മാറ്റി.
2009ൽ തെഹൽക്ക മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ 16 ചീഫ് ജസ്റ്റീസുമാരിൽ പകുതിയിലേറെയും അഴിമതിക്കാരാണെന്നായിരുന്നു പ്രസ്താവന.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ആഡംബര ബൈക്കിലിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷണ് നടത്തിയ പ്രസ്താവനയ്ക്കെതിരേ മറ്റൊരു കോടതിയലക്ഷ്യ കേസും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
2009ൽ തെഹൽക്ക മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ 16 ചീഫ് ജസ്റ്റീസുമാരിൽ പകുതിയിലേറെയും അഴിമതിക്കാരാണെന്നായിരുന്നു പ്രസ്താവന.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ആഡംബര ബൈക്കിലിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷണ് നടത്തിയ പ്രസ്താവനയ്ക്കെതിരേ മറ്റൊരു കോടതിയലക്ഷ്യ കേസും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.