+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രധാനമന്ത്രി കിസാൻ പദ്ധതി: 17,100 കോടി നിക്ഷേപിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു മൊത്തം 17,100 കോടി രൂപ നിക്ഷേപിച്ചു. പദ്ധതിയനുസര
പ്രധാനമന്ത്രി കിസാൻ പദ്ധതി: 17,100 കോടി നിക്ഷേപിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു മൊത്തം 17,100 കോടി രൂപ നിക്ഷേപിച്ചു.

പദ്ധതിയനുസരിച്ചുള്ള ആറാംഘട്ട വിഹിതമായാണ് ഇലക്‌ട്രോണിക് ട്രാൻസ്ഫർ സംവിധാനത്തിലൂടെ പണം നിക്ഷേപിച്ചത്. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 6000 രൂപ നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി. ഒറ്റ ക്ലിക്കിലൂടെ രാജ്യത്തെ 8.5 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് 17,100 കോടി രൂപ ഇട്ടെന്നും ഇതിനിടെയിൽ കമ്മീഷൻ പറ്റുന്നവരോ ഇടനിലക്കാരോ ആയി ആരും തന്നെയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കു വേണ്ടിയുള്ള ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്‍റെ ഉദ്ഘാടനം നിർവഹിച്ചു വീഡിയോ കോണ്‍ഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മോദി.

കോൾഡ് സ്റ്റോറേജ്, വിളവ് ശേഖരണ കേന്ദ്രങ്ങൾ, സംസ്കരണ യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനും കാർഷിക ഉപകരണ വികസന, വിപണന മേഖലയ്ക്കും സാന്പത്തിക സഹായം ലഭിക്കുന്നതിനുള്ളതാണ് പുതിയ പദ്ധതി.

പദ്ധതിയുടെ ആദ്യ ഘട്ടമായി 2,280 കർഷകർക്കായി ഇന്നലെ ആയിരം കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന്‍റെ ഭാഗമായുള്ള ഫണ്ടാണിത്. ഫണ്ടിന്‍റെ കാലാവധി 10 വർഷത്തേക്ക്, 2029 വരെയാണ്. കർഷകർക്കും കാർഷികാനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനും ഇടക്കാല, ദീർഘകാല സാന്പത്തിക സഹായം ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 11 പൊതുമേഖലാ ബാങ്കുകൾ കേന്ദ്ര കാർഷിക മന്ത്രാലയവുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.