ഔറംഗാബാദ്: ബിഹാറിൽ വീണ്ടും ദുരഭിമാനക്കൊല. പത്തൊന്പതുകാരിയെയും ഇരുപത്തിരണ്ടുകാരനായ കാമുകനെയും യുവതിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. ഔറംഗാബാദ് ജില്ലയിലെ കപാസില ഗ്രാമത്തിലാണു ദാരുണസംഭവം അരങ്ങേറിയത്. ഇരുവരുടെയും മൃതദേഹം നദീതീരത്ത് സംസ്കരിക്കാനും ശ്രമമുണ്ടായി. ഇതു ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും മൃതദേഹങ്ങൾ പാതി കത്തിയിരുന്നു. കാമുകന്റെ വീട്ടിൽ കഴിയുകയായിരുന്ന യുവതിയോട് മടങ്ങിപ്പോരാൻ ശനിയാഴ്ചരാവിലെ അവിടെയെത്തിയ ബന്ധുക്കൾ ആവശ്യപ്പെട്ടു. യുവതി ഇതു നിരസിച്ചതോടെ സഹോദരൻ രണ്ടുപേരെയും കുത്തിക്കൊല്ലുകയായിരുന്നു. ഈ സമയം വീട്ടിൽ യുവാവും യുവതിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
മൂന്നു പേരെ ചോദ്യം ചെയ്തുവരികയാണ്. യുവാവിന്റെയും യുവതിയുടെയും ബന്ധുക്കളായ പന്ത്രണ്ടു പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും മൃതദേഹങ്ങൾ പാതി കത്തിയിരുന്നു. കാമുകന്റെ വീട്ടിൽ കഴിയുകയായിരുന്ന യുവതിയോട് മടങ്ങിപ്പോരാൻ ശനിയാഴ്ചരാവിലെ അവിടെയെത്തിയ ബന്ധുക്കൾ ആവശ്യപ്പെട്ടു. യുവതി ഇതു നിരസിച്ചതോടെ സഹോദരൻ രണ്ടുപേരെയും കുത്തിക്കൊല്ലുകയായിരുന്നു. ഈ സമയം വീട്ടിൽ യുവാവും യുവതിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
മൂന്നു പേരെ ചോദ്യം ചെയ്തുവരികയാണ്. യുവാവിന്റെയും യുവതിയുടെയും ബന്ധുക്കളായ പന്ത്രണ്ടു പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു.