മ്യൂണിക്: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ സൂപ്പർതാര പോരാട്ടത്തിന് അരങ്ങൊരുങ്ങി. ബാഴ്സയും ബയേണും നേർക്കുനേർ ഇറങ്ങുന്നതോടെ മെസി ലെവൻഡോവ്സ്കി പോരാട്ടം നടക്കും. രണ്ടാം പാദ പ്രീക്വാർട്ടറിൽ ലെവൻഡോവ്സ്കിയുടെ ഇരട്ടഗോൾ മികവിൽ ബയേണ്‍ മ്യൂണിക്ക് ഇംഗ്ലീഷ് സംഘമായ ചെൽസിയെ 4-1നു കീഴടക്കി. 19 (പെനൽറ്റി), 83 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോൾ. ഇവാൻ പെരിസിച്ച് (24), കോറെന്റിൻ ടോലിസൊ (76) എന്നിവരും ബയേണിനായി വലകുലുക്കി.
ആദ്യ പാദത്തിൽ ചെൽസിയുടെ തട്ടകത്തിൽവച്ച് 3-0ന് ബയേണ്‍ ജയിച്ചപ്പോഴും ലെവൻഡോവ്സ്കി വലകുലുക്കിയിരുന്നു. ഇരുപാദങ്ങളിലുമായി 7-1 ന്റെ ആധികാരിക ജയം ബയേൺ നേടി.
52 ഗോൾ
ഈ സീസണിൽ യൂറോപ്യൻ ടോപ് ഫൈവ് ലീഗിൽ ഏറ്റവും അധികം ഗോൾ നേടിയ താരം ലെവൻഡോവ്സ്കിയാണ്, 52 ഗോൾ.
ലെവൻ x മെസി
12:37 AM Aug 10, 2020 | Deepika.com