ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതീവ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.
സംഭവത്തിനു പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചെന്നു രാഷ്ട്രപതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചെന്നും എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും അനുശോചനം രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ നടുക്കം രേഖപ്പെടുത്തുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
കോഴിക്കോട് ഉണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് താനെന്നു കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിനു പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചെന്നു രാഷ്ട്രപതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചെന്നും എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും അനുശോചനം രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ നടുക്കം രേഖപ്പെടുത്തുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
കോഴിക്കോട് ഉണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് താനെന്നു കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.