ലോസ് ആഞ്ചലസ്: നദിയിൽ മുങ്ങിത്താണ മൂന്നു കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജൻ യുഎസിൽ മരിച്ചു. മൻജീത് സിംഗ് എന്ന ഇരുപത്തൊന്പതുകാരനാണ് ബുധനാഴ്ച കലിഫോർണിയയിലെ ലീഡ്ലിയിൽ മരിച്ചത്. സിഖുകാരനായ ഇദ്ദേഹം രണ്ടു വർഷം മുന്പാണ് യുഎസിൽ കുടിയേറിയത്.
ഫ്രെൻസോ കൗണ്ടിയിൽ താമസിച്ചിരുന്ന മൻജീത് ബന്ധുവിനും സുഹൃത്തുക്കൾക്കും ഒപ്പം റീഡ്ലി ബീച്ചിൽ എത്തിയതായിരുന്നു. ഇതിനിടെയാണ് സമീപത്തുള്ള കിംഗ്സ് നദിയിൽ ഇറങ്ങിയ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. എട്ടു വയസുള്ള രണ്ടു പെൺകുട്ടികളും പത്തുവയസുകാരനുമാണ് അപകടത്തിൽപ്പെട്ടത്.
ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഒച്ചവച്ചപ്പോൾ മൻജീതും സംഘവും വന്നു. മൻജീത് തലയിലെ ടർബൻ അഴിച്ച് കുട്ടികൾക്കെറിഞ്ഞ് രക്ഷപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. ഇതു വിജയിക്കാതിരുന്നപ്പോൾ ഇദ്ദേഹം നദിയിലേക്കു ചാടി. 40 മിനിട്ടിനുശേഷം കണ്ടെത്തിയപ്പോൾ അനക്കമില്ലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചതായി സ്ഥിരീകരിച്ചു.
മൻജീത്തിനൊപ്പമുണ്ടായിരുന്നവർ കുട്ടികളെ രക്ഷപ്പെടുത്തി. രണ്ടു പേരുടെ നില തൃപ്തികരമാണ്. ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്.
ഫ്രെൻസോ കൗണ്ടിയിൽ താമസിച്ചിരുന്ന മൻജീത് ബന്ധുവിനും സുഹൃത്തുക്കൾക്കും ഒപ്പം റീഡ്ലി ബീച്ചിൽ എത്തിയതായിരുന്നു. ഇതിനിടെയാണ് സമീപത്തുള്ള കിംഗ്സ് നദിയിൽ ഇറങ്ങിയ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. എട്ടു വയസുള്ള രണ്ടു പെൺകുട്ടികളും പത്തുവയസുകാരനുമാണ് അപകടത്തിൽപ്പെട്ടത്.
ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഒച്ചവച്ചപ്പോൾ മൻജീതും സംഘവും വന്നു. മൻജീത് തലയിലെ ടർബൻ അഴിച്ച് കുട്ടികൾക്കെറിഞ്ഞ് രക്ഷപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. ഇതു വിജയിക്കാതിരുന്നപ്പോൾ ഇദ്ദേഹം നദിയിലേക്കു ചാടി. 40 മിനിട്ടിനുശേഷം കണ്ടെത്തിയപ്പോൾ അനക്കമില്ലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചതായി സ്ഥിരീകരിച്ചു.
മൻജീത്തിനൊപ്പമുണ്ടായിരുന്നവർ കുട്ടികളെ രക്ഷപ്പെടുത്തി. രണ്ടു പേരുടെ നില തൃപ്തികരമാണ്. ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്.