+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കടൽക്കൊല കേസ്: കേന്ദ്ര നീക്കത്തിനു സുപ്രീം കോടതിയുടെ തിരിച്ചടി

ന്യൂഡൽഹി: ഇറ്റാലിയൻ നാവികർ പ്രതികളായ കടൽക്കൊല കേസ് അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിനു സുപ്രീം കോടതിയുടെ തിരിച്ചടി. വെടിയേറ്റു മരിച്ച
കടൽക്കൊല കേസ്: കേന്ദ്ര നീക്കത്തിനു  സുപ്രീം കോടതിയുടെ തിരിച്ചടി
ന്യൂഡൽഹി: ഇറ്റാലിയൻ നാവികർ പ്രതികളായ കടൽക്കൊല കേസ് അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിനു സുപ്രീം കോടതിയുടെ തിരിച്ചടി. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് മതിയായ നഷ്ടപരിഹാരം ഇറ്റലിയിൽ നിന്നു ലഭ്യമാക്കാതെ കേസ് അവസാനിപ്പിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്‍റെ വാദം കേൾക്കണമെന്നും നിരീക്ഷിച്ചു. കേസിൽ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ കക്ഷികളാക്കാനും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു.

കടൽക്കൊല കേസിൽ നാവികരെ വിചാരണ ചെയ്യാൻ ഇന്ത്യക്ക് അധികാരമില്ലെന്നു വ്യക്തമാക്കി അന്താരാഷ്‌ട്ര ട്രൈബ്യൂണൽ വിധി പറഞ്ഞതിനു പിന്നാലെയാണ് രാജ്യത്തുള്ള നടപടികൾ അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരം ഇറ്റലി ലഭ്യമാക്കണമെന്നു ട്രൈബ്യൂണലിന്‍റെ ഉത്തരവ് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തിനുള്ള ചെക്ക് സർക്കാർ നേടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

കേസ് പിൻവലിക്കുന്നതിനായി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയതിനെയും കോടതി ചോദ്യം ചെയ്തു. നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടിയിരുന്നത് വിചാരണ കോടതിയാണ്. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ വിചാരണ കോടതിയിലെ കേസിൽ കക്ഷികളാണ്. ഇക്കാര്യത്തിൽ അവരുടെ നിലപാട് തേടേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.

അതേസമയം, കേസിൽ പ്രതികളായ നാവികർക്ക് റോമിൽ നടപടികൾ പൂർത്തിയാക്കി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാമെന്നും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാമെന്നും ഇറ്റലി ഉറപ്പ് നൽകിയതായി കേന്ദ്രം കോടതിയെ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ കോടതി, നഷ്ടപരിഹാരത്തുകയുടെ ചെക്ക് ലഭ്യമാക്കാതെ കേസ് അവസാനിപ്പിക്കില്ലെന്നു വ്യക്തമാക്കി.