ന്യൂഡൽഹി: നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, രഹ്നയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ പെടുമെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതാണെന്നും നിരീക്ഷിച്ചു.
ഇത്തരം പ്രവൃത്തികളിലൂടെ എന്തു സന്ദേശവും സംസ്കാരവുമാണു കുട്ടികൾക്കു നൽകുകയെന്നും കോടതി ചോദിച്ചു. ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയിൽ വരുമെന്ന കാര്യത്തിൽ സംശയമില്ല. അതിനുശേഷം അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതു തെറ്റായ പാതയിലേക്കു നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രവൃത്തികളിലൂടെ എന്തു സന്ദേശവും സംസ്കാരവുമാണു കുട്ടികൾക്കു നൽകുകയെന്നും കോടതി ചോദിച്ചു. ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയിൽ വരുമെന്ന കാര്യത്തിൽ സംശയമില്ല. അതിനുശേഷം അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതു തെറ്റായ പാതയിലേക്കു നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.