ബെയ്റൂട്ട്: ലബനീസ് തലസ്ഥാനത്തെ അത്യുഗ്രൻ സ്ഫോടനത്തിനു പിന്നിൽ വിദേശ ഇടപെടലും അന്വേഷിക്കുന്നതായി പ്രസിഡന്റ് മിഷേൽ ഔൺ. റോക്കറ്റ്, ബോംബ്, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിലൂടെ വിദേശഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അപകടം, ശ്രദ്ധക്കുറവ് തുടങ്ങിയ സാധ്യതകളും അന്വേഷണസംഘം പരിഗണിക്കുന്നുണ്ടെന്നു പ്രസിഡന്റ് അറിയിച്ചു.
ബെയ്റൂട്ട് തുറമുഖത്ത് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം. ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് ആണു പൊട്ടിത്തെറിച്ചത്.
2013ൽ ജോർജിയയിൽനിന്ന് ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലേക്കു പോയ ‘റോസൂസ്’ എന്ന കപ്പലിൽനിന്നു പിടിച്ചെടുത്തതായിരുന്നു ഇത്. റഷ്യക്കാരുടെ ഉടമസ്ഥതയിലുള്ള കപ്പൽ ബെയ്റൂട്ടിൽ അനധികൃതമായി നങ്കൂരമിട്ടപ്പോഴാണു പിടിച്ചെടുത്തത്.
അമോണിയം നൈട്രേറ്റ് സൂക്ഷിക്കുന്നത് അപകടകരമാണെന്നു ലബനീസ് അധികൃതർക്ക് അറിയാമായിരുന്നുവെന്നും അവർതന്നെയാണു സഫോടനത്തിന് ഉത്തരവാദികളെന്നും കപ്പലിന്റെ മുൻ ക്യാപ്റ്റൻ ബോറിസ് പ്രോകോഷേവ് ഇന്നലെ പറഞ്ഞു.
ഇതിനിടെ, അധികൃതരുടെ അനാസ്ഥതന്നെയാണു ദുരന്തത്തിന് വഴിവച്ചതെന്ന് ആരോപിക്കുന്ന ബെയ്റൂട്ട് നിവാസികൾ അസ്വസ്ഥരാണ്. വ്യാഴാഴ്ച രാത്രി ഒരു വിഭാഗം പ്രക്ഷോഭകർ സുരക്ഷാഭടന്മാരുമായി ഏറ്റുമുട്ടി.
ഇതിനിടെ മരണസംഖ്യ 149 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 5000വും. മൂന്നു ലക്ഷം പേർ ഭവനരഹിതരായി. കാണാതായവർക്കായി റഷ്യയിൽനിന്നും ഫ്രാൻസിൽനിന്നും എത്തിയ വിദഗ്ധർ തെരച്ചിൽ നടത്തുന്നുണ്ട്. കിലോമീറ്ററുകളിലായി കിടക്കുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പ്രദേശവാസികൾ മുന്നിട്ടിറങ്ങി.
തുറമുഖത്ത് ഇറക്കിവച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മരുന്നും ആശുപത്രി ഉപകരണങ്ങളും പൂർണമായി നശിച്ചത് മറ്റൊരു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതായി ലോക ഭക്ഷ്യപദ്ധതിയും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പു നല്കി. 85 ശതമാനം ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ലബനോൻ.
സഹായം അയച്ച് മാർപാപ്പ
വത്തിക്കാൻ സിറ്റി: ബെയ്റൂട്ടിനു പ്രാഥമിക സഹായമായി 2,50,000 യൂറോ അയച്ച് ഫ്രാൻസിസ് മാർപാപ്പ. ലബനോനിലെ സഭയ്ക്കാണു തുക കൈമാറിയിരിക്കുന്നത്. സ്ഫോടനത്തിന്റെ കെടുതികൾ നേരിടുന്നവരെ സഹായിക്കാൻ തുക വിനിയോഗിക്കും. സ്ഫോടനത്തിൽ തകർന്ന കെട്ടിടങ്ങളിൽ പള്ളികളും മഠങ്ങളും ഉൾപ്പെടുന്നു.
ബെയ്റൂട്ട് തുറമുഖത്ത് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം. ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് ആണു പൊട്ടിത്തെറിച്ചത്.
2013ൽ ജോർജിയയിൽനിന്ന് ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലേക്കു പോയ ‘റോസൂസ്’ എന്ന കപ്പലിൽനിന്നു പിടിച്ചെടുത്തതായിരുന്നു ഇത്. റഷ്യക്കാരുടെ ഉടമസ്ഥതയിലുള്ള കപ്പൽ ബെയ്റൂട്ടിൽ അനധികൃതമായി നങ്കൂരമിട്ടപ്പോഴാണു പിടിച്ചെടുത്തത്.
അമോണിയം നൈട്രേറ്റ് സൂക്ഷിക്കുന്നത് അപകടകരമാണെന്നു ലബനീസ് അധികൃതർക്ക് അറിയാമായിരുന്നുവെന്നും അവർതന്നെയാണു സഫോടനത്തിന് ഉത്തരവാദികളെന്നും കപ്പലിന്റെ മുൻ ക്യാപ്റ്റൻ ബോറിസ് പ്രോകോഷേവ് ഇന്നലെ പറഞ്ഞു.
ഇതിനിടെ, അധികൃതരുടെ അനാസ്ഥതന്നെയാണു ദുരന്തത്തിന് വഴിവച്ചതെന്ന് ആരോപിക്കുന്ന ബെയ്റൂട്ട് നിവാസികൾ അസ്വസ്ഥരാണ്. വ്യാഴാഴ്ച രാത്രി ഒരു വിഭാഗം പ്രക്ഷോഭകർ സുരക്ഷാഭടന്മാരുമായി ഏറ്റുമുട്ടി.
ഇതിനിടെ മരണസംഖ്യ 149 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 5000വും. മൂന്നു ലക്ഷം പേർ ഭവനരഹിതരായി. കാണാതായവർക്കായി റഷ്യയിൽനിന്നും ഫ്രാൻസിൽനിന്നും എത്തിയ വിദഗ്ധർ തെരച്ചിൽ നടത്തുന്നുണ്ട്. കിലോമീറ്ററുകളിലായി കിടക്കുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പ്രദേശവാസികൾ മുന്നിട്ടിറങ്ങി.
തുറമുഖത്ത് ഇറക്കിവച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മരുന്നും ആശുപത്രി ഉപകരണങ്ങളും പൂർണമായി നശിച്ചത് മറ്റൊരു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതായി ലോക ഭക്ഷ്യപദ്ധതിയും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പു നല്കി. 85 ശതമാനം ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ലബനോൻ.
സഹായം അയച്ച് മാർപാപ്പ
വത്തിക്കാൻ സിറ്റി: ബെയ്റൂട്ടിനു പ്രാഥമിക സഹായമായി 2,50,000 യൂറോ അയച്ച് ഫ്രാൻസിസ് മാർപാപ്പ. ലബനോനിലെ സഭയ്ക്കാണു തുക കൈമാറിയിരിക്കുന്നത്. സ്ഫോടനത്തിന്റെ കെടുതികൾ നേരിടുന്നവരെ സഹായിക്കാൻ തുക വിനിയോഗിക്കും. സ്ഫോടനത്തിൽ തകർന്ന കെട്ടിടങ്ങളിൽ പള്ളികളും മഠങ്ങളും ഉൾപ്പെടുന്നു.