മോസ്കോ: കൊറോണ വൈറസിനെതിരേയുള്ള വാക്സിൻ അടുത്ത ബുധനാഴ്ച രജിസ്റ്റർ ചെയ്യുമെന്നു റഷ്യൻ ആരോഗ്യമന്ത്രി ഒലെഗ് ഗ്രിദ്നേവ്.
ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണു വാക്സിൻ വികസിപ്പിച്ചത്. ജൂൺ 18നു 38 പേരിലാണു വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. എല്ലാവരിലും പ്രതിരോധശേഷി ഉയർന്നതായി കണ്ടെത്തി.
ആദ്യ ഗ്രൂപ്പ് ജൂലൈ 15നും രണ്ടാമത്തേത് ജൂലൈ 20നും ആശുപത്രി വിട്ടു. മൂന്നാം ഘട്ടം പരീക്ഷണം നടന്നുവരികയാണെന്ന് ഗ്രിദ്നേവ് അറിയിച്ചു.
വാക്സിൻ സുരക്ഷിതമാണെന്നും ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും ആദ്യം നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണു വാക്സിൻ വികസിപ്പിച്ചത്. ജൂൺ 18നു 38 പേരിലാണു വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. എല്ലാവരിലും പ്രതിരോധശേഷി ഉയർന്നതായി കണ്ടെത്തി.
ആദ്യ ഗ്രൂപ്പ് ജൂലൈ 15നും രണ്ടാമത്തേത് ജൂലൈ 20നും ആശുപത്രി വിട്ടു. മൂന്നാം ഘട്ടം പരീക്ഷണം നടന്നുവരികയാണെന്ന് ഗ്രിദ്നേവ് അറിയിച്ചു.
വാക്സിൻ സുരക്ഷിതമാണെന്നും ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും ആദ്യം നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.