കോയന്പത്തൂർ: കാളയന്നൂരിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലു കോളജ് വിദ്യാർഥികൾ മരിച്ചു. സീർനായ്ക്കംപാളയം ഇന്ദ്രേഷ് (22), പൂമാർക്കറ്റ് കാർത്തിക് ഹരി (22), കസ്തൂരിനായ്ക്കൻ പാളയം മോഹൻ ഹരി, വടകോവൈ മണികണ്ഠൻ എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അപകടം.
സ്വകാര്യ കോളജിലെ ഇന്റർനാഷണൽ ബിസിനസ് മൂന്നാംവർഷ വിദ്യാർത്ഥികളായ ഇവർ സുഹൃത്തായ കൗണ്ടംപാളയം വെങ്കടേഷിന്റെ ജന്മദിനം ആഘോഷിച്ച് പുലർച്ചെ മൂന്നിന് ഇന്ദ്രേഷിന്റെ കാറിൽ ആനക്കട്ടി റോഡിലൂടെ തിരിച്ചുവരുന്നതിനിടെ കാളയന്നൂരിൽ നിയന്ത്രണംവിട്ട് കാർ മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ നാലുപേരും സംഭവസ്ഥലത്തു മരിച്ചു. ഗുരുതരമായി പരിക്കേറ്റ വടകോവൈ പ്രജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പോലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സ്വകാര്യ കോളജിലെ ഇന്റർനാഷണൽ ബിസിനസ് മൂന്നാംവർഷ വിദ്യാർത്ഥികളായ ഇവർ സുഹൃത്തായ കൗണ്ടംപാളയം വെങ്കടേഷിന്റെ ജന്മദിനം ആഘോഷിച്ച് പുലർച്ചെ മൂന്നിന് ഇന്ദ്രേഷിന്റെ കാറിൽ ആനക്കട്ടി റോഡിലൂടെ തിരിച്ചുവരുന്നതിനിടെ കാളയന്നൂരിൽ നിയന്ത്രണംവിട്ട് കാർ മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ നാലുപേരും സംഭവസ്ഥലത്തു മരിച്ചു. ഗുരുതരമായി പരിക്കേറ്റ വടകോവൈ പ്രജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പോലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.