ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈന കടന്നു കയറ്റം നടത്തി എന്നു വ്യക്തമാക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ രേഖ മന്ത്രാലയത്തിന്റെ തന്നെ വെബ്സൈറ്റിൽ നിന്നു രണ്ടാം ദിവസം നീക്കം ചെയ്തു.
ഓഗസ്റ്റ് നാലിനാണ് ചൈന കടന്നു കയറ്റം നടത്തിയിട്ടുണ്ട് എന്നു സമ്മതിക്കുന്നതുൾപ്പെടെയുള്ള റിപ്പോർട്ട് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇട്ടത്. എന്നാൽ, ഇന്നലെ രാവിലെ മുതൽ ഈ രേഖ അപ്രത്യക്ഷമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ചൈന ഇന്ത്യൻ മണ്ണിൽ കാലു കുത്തിയിട്ടേയില്ല എന്നാണ് അവകാശപ്പെട്ടിരുന്നത്. ചൈനീസ് കടന്നു കയറ്റം തുറന്നു സമ്മതിക്കുന്ന ഏക ഔദ്യോഗിക രേഖയിരുന്നു ഇത്.
യഥാർഥ നിയന്ത്രണ രേഖയിലെ ചൈനയുടെ കടന്നു കയറ്റം എന്നു തന്നെ തലക്കെട്ട് നൽകിയിരിക്കുന്ന ഭാഗത്താണ് റിപ്പോർട്ടിൽ പീപ്പിൾ ലിബറേഷൻ ആർമി ഇന്ത്യൻ മണ്ണിലേക്ക് കടന്നു കയറി എന്നു പറയുന്നത്. മേയ് അഞ്ചു മുതൽ ഗൽവാൻ താഴ്വരയിൽ ചൈന കടന്നുകയറ്റം വർധിപ്പിച്ചു.
അതിനായി ട്രാൻസ്ഗ്രസ്ഡ് (transgressed) എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത്. കുഗ്രാംഗ് നാലാ, ഗോഗ്ര, പാങ്ങോംഗ് തടാകത്തിന് വടക്ക് ഭാഗം എന്നിവിടങ്ങളിലേക്ക് ചൈന മേയ് 17,18 തീയതികളിൽ കടന്നു കയറി എന്നും റിപ്പോർട്ടിലുണ്ട്.
ഇരുഭാഗത്തു നിന്നും സൈനിക തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ജൂണ്‍ ആറിന് കോർ കമാൻഡർ തലത്തിലുള്ള ഫ്ളാഗ് മീറ്റിംഗ് നടന്നുവെന്നും പറയുന്നു. ജൂണ്‍ പതിനഞ്ചിന് സംഘർഷമുണ്ടാകുകയും ഇരുഭാഗത്തും ആൾനാശം ഉണ്ടാകുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. കിഴക്കൻ ലഡാക്കിൽ ചൈനയുടെ നീക്കം അതീവ ശ്രദ്ധ പതിപ്പിക്കേണ്ട വിഷയമാണെന്നും അനിവാര്യമായ നടപടിയെടുക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, യഥാർഥ നിയന്ത്രണ രേഖയ്ക്ക് ഇപ്പുറം ഇന്ത്യൻ മണ്ണിലേക്ക് ചൈന കാലുകുത്തിയിട്ടില്ലെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ഔദ്യോഗിക വിശദീകരണം. എന്നാൽ, ചൈനീസ് പട്ടാളത്തിലെ ചെറിയൊരു വിഭാഗം അവർ മുൻപ് നിലയുറപ്പിച്ചിരുന്നിടത്തുനിന്ന് കുറച്ചു കൂടി മുന്നോട്ട് വന്നിട്ടുണ്ടെന്നു മേയ് അവസാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.
ഇതിനിടെ, അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.
സെബി മാത്യു
ഓഗസ്റ്റ് നാലിനാണ് ചൈന കടന്നു കയറ്റം നടത്തിയിട്ടുണ്ട് എന്നു സമ്മതിക്കുന്നതുൾപ്പെടെയുള്ള റിപ്പോർട്ട് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇട്ടത്. എന്നാൽ, ഇന്നലെ രാവിലെ മുതൽ ഈ രേഖ അപ്രത്യക്ഷമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ചൈന ഇന്ത്യൻ മണ്ണിൽ കാലു കുത്തിയിട്ടേയില്ല എന്നാണ് അവകാശപ്പെട്ടിരുന്നത്. ചൈനീസ് കടന്നു കയറ്റം തുറന്നു സമ്മതിക്കുന്ന ഏക ഔദ്യോഗിക രേഖയിരുന്നു ഇത്.
യഥാർഥ നിയന്ത്രണ രേഖയിലെ ചൈനയുടെ കടന്നു കയറ്റം എന്നു തന്നെ തലക്കെട്ട് നൽകിയിരിക്കുന്ന ഭാഗത്താണ് റിപ്പോർട്ടിൽ പീപ്പിൾ ലിബറേഷൻ ആർമി ഇന്ത്യൻ മണ്ണിലേക്ക് കടന്നു കയറി എന്നു പറയുന്നത്. മേയ് അഞ്ചു മുതൽ ഗൽവാൻ താഴ്വരയിൽ ചൈന കടന്നുകയറ്റം വർധിപ്പിച്ചു.
അതിനായി ട്രാൻസ്ഗ്രസ്ഡ് (transgressed) എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത്. കുഗ്രാംഗ് നാലാ, ഗോഗ്ര, പാങ്ങോംഗ് തടാകത്തിന് വടക്ക് ഭാഗം എന്നിവിടങ്ങളിലേക്ക് ചൈന മേയ് 17,18 തീയതികളിൽ കടന്നു കയറി എന്നും റിപ്പോർട്ടിലുണ്ട്.
ഇരുഭാഗത്തു നിന്നും സൈനിക തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ജൂണ്‍ ആറിന് കോർ കമാൻഡർ തലത്തിലുള്ള ഫ്ളാഗ് മീറ്റിംഗ് നടന്നുവെന്നും പറയുന്നു. ജൂണ്‍ പതിനഞ്ചിന് സംഘർഷമുണ്ടാകുകയും ഇരുഭാഗത്തും ആൾനാശം ഉണ്ടാകുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. കിഴക്കൻ ലഡാക്കിൽ ചൈനയുടെ നീക്കം അതീവ ശ്രദ്ധ പതിപ്പിക്കേണ്ട വിഷയമാണെന്നും അനിവാര്യമായ നടപടിയെടുക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, യഥാർഥ നിയന്ത്രണ രേഖയ്ക്ക് ഇപ്പുറം ഇന്ത്യൻ മണ്ണിലേക്ക് ചൈന കാലുകുത്തിയിട്ടില്ലെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ഔദ്യോഗിക വിശദീകരണം. എന്നാൽ, ചൈനീസ് പട്ടാളത്തിലെ ചെറിയൊരു വിഭാഗം അവർ മുൻപ് നിലയുറപ്പിച്ചിരുന്നിടത്തുനിന്ന് കുറച്ചു കൂടി മുന്നോട്ട് വന്നിട്ടുണ്ടെന്നു മേയ് അവസാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.
ഇതിനിടെ, അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.
സെബി മാത്യു