ചെന്നൈ: ചെന്നൈ തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്ന 700 ടൺ അമോണിയം നൈട്രേറ്റ് സുരക്ഷിതമെന്ന് കസ്റ്റംസ്. ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന രാസവസ്തു പൊട്ടിത്തെറിച്ച് 135 പേർ മരിക്കുകയും നാലായിരത്തോളം പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തെത്തുടർന്നാണ് വിശദീകരണം.
വളത്തിന്റെ ഗ്രേഡിലുള്ള അമോണിയം നൈട്രേറ്റെന്നു പറഞ്ഞ് 2015ൽ ദക്ഷിണ കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത രാസവസ്തുവാണ് കസ്റ്റംസ് പിടിച്ചെടുത്ത് തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്നത്. സ്ഫോടകവസ്തുവിന്റെ ഗ്രേഡിലുള്ള രാസവസ്തുവായതിനാലാണ് കസ്റ്റംസ് കണ്ടുകെട്ടിയത്.
ചെന്നൈ തുറമുഖത്തും സ്ഫോടകശേഷിയുള്ള രാസവസ്തു സൂക്ഷിച്ചിട്ടുണ്ടെന്ന മാധ്യമവാർത്തയെത്തുടർന്നാണ് കസ്റ്റംസ് രംഗത്തെത്തിയത്. രാസവസ്തു സുരക്ഷിതമാണെന്നും ഇ-ലേലം നടത്തുമെന്നും കസ്റ്റംസ് ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു.
വളത്തിന്റെ ഗ്രേഡിലുള്ള അമോണിയം നൈട്രേറ്റെന്നു പറഞ്ഞ് 2015ൽ ദക്ഷിണ കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത രാസവസ്തുവാണ് കസ്റ്റംസ് പിടിച്ചെടുത്ത് തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്നത്. സ്ഫോടകവസ്തുവിന്റെ ഗ്രേഡിലുള്ള രാസവസ്തുവായതിനാലാണ് കസ്റ്റംസ് കണ്ടുകെട്ടിയത്.
ചെന്നൈ തുറമുഖത്തും സ്ഫോടകശേഷിയുള്ള രാസവസ്തു സൂക്ഷിച്ചിട്ടുണ്ടെന്ന മാധ്യമവാർത്തയെത്തുടർന്നാണ് കസ്റ്റംസ് രംഗത്തെത്തിയത്. രാസവസ്തു സുരക്ഷിതമാണെന്നും ഇ-ലേലം നടത്തുമെന്നും കസ്റ്റംസ് ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു.