ബെയ്റൂട്ട്: ചൊവ്വാഴ്ചത്തെ അത്യുഗ്രൻ സ്ഫോടനത്തിൽ കുറഞ്ഞത് 137 പേർ മരിച്ചതായി ലബനീസ് വൃത്തങ്ങൾ അറിയിച്ചു. 5000 പേർക്കു പരിക്കേറ്റു. ഒട്ടനവധിപ്പേരെ കാണാതായിട്ടുണ്ട്.
സ്ഫോടനം മൂലം മൂന്നു ലക്ഷം പേർ ഭവനരഹിതരായെന്ന് ബെയ്റൂട്ട് ഗവർണർ മർവാൻ അബൗദ് ബിബിസിയോടു പറഞ്ഞു. ഭക്ഷണവും വസ്ത്രവും കെട്ടിടനിർമാണ വസ്തുക്കളും അടിയന്തരമായി വേണം. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിദേശസഹായം കൂടിയേ തീരൂവെന്ന് ധനമന്ത്രി റൗൾ നെമെയും പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്നലെ ബെയ്റൂട്ടിലെത്തി. 55 രക്ഷാപ്രവർത്തകർ, മൊബൈൽ ക്ലിനിക്കുകൾ, വൈദ്യോപകരണങ്ങൾ മുതലായ സഹായവുമായി മൂന്നു ഫ്രഞ്ച് വിമാനങ്ങളും എത്തി. ഒട്ടനവധി വിദേശരാജ്യങ്ങൾ സഹായം നല്കാമെന്ന് അറിയിച്ചിട്ടുണ്ട്.
തുറമുഖത്തെ ഗോഡൗണിൽ സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിനു കാരണമെന്നു പ്രസിഡന്റ് മിഷേൽ ഔൺ അറിയിച്ചിരുന്നു. തുറമുഖ അധികൃതരുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ ഉപേക്ഷയാണ് സ്ഫോടനത്തിനു കാരണമെന്ന് ബെയ്റൂട്ട് വാസികൾ ആരോപിച്ചു.
എന്നാൽ അമോണിയം നൈട്രേറ്റ് സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും കയറ്റി അയയ്ക്കുകയോ വിൽക്കുകയോ ചെയ്യണമെന്നും നിരവധിത്തവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നതായി തുറമുഖ, കസ്റ്റംസ് അധികൃതർ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. തുറമുഖത്തിന്റെ ചുമതലയുള്ള ഏതാനും ഉദ്യോഗസ്ഥരെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. അതേസമയം സ്വതന്ത്ര അന്വേഷണമാണു വേണ്ടതെന്ന് ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈസ്റ്റ്സ് വാച്ചും ആവശ്യപ്പെട്ടു.
രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്ഫോടനം മൂലം മൂന്നു ലക്ഷം പേർ ഭവനരഹിതരായെന്ന് ബെയ്റൂട്ട് ഗവർണർ മർവാൻ അബൗദ് ബിബിസിയോടു പറഞ്ഞു. ഭക്ഷണവും വസ്ത്രവും കെട്ടിടനിർമാണ വസ്തുക്കളും അടിയന്തരമായി വേണം. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിദേശസഹായം കൂടിയേ തീരൂവെന്ന് ധനമന്ത്രി റൗൾ നെമെയും പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്നലെ ബെയ്റൂട്ടിലെത്തി. 55 രക്ഷാപ്രവർത്തകർ, മൊബൈൽ ക്ലിനിക്കുകൾ, വൈദ്യോപകരണങ്ങൾ മുതലായ സഹായവുമായി മൂന്നു ഫ്രഞ്ച് വിമാനങ്ങളും എത്തി. ഒട്ടനവധി വിദേശരാജ്യങ്ങൾ സഹായം നല്കാമെന്ന് അറിയിച്ചിട്ടുണ്ട്.
തുറമുഖത്തെ ഗോഡൗണിൽ സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിനു കാരണമെന്നു പ്രസിഡന്റ് മിഷേൽ ഔൺ അറിയിച്ചിരുന്നു. തുറമുഖ അധികൃതരുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ ഉപേക്ഷയാണ് സ്ഫോടനത്തിനു കാരണമെന്ന് ബെയ്റൂട്ട് വാസികൾ ആരോപിച്ചു.
എന്നാൽ അമോണിയം നൈട്രേറ്റ് സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും കയറ്റി അയയ്ക്കുകയോ വിൽക്കുകയോ ചെയ്യണമെന്നും നിരവധിത്തവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നതായി തുറമുഖ, കസ്റ്റംസ് അധികൃതർ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. തുറമുഖത്തിന്റെ ചുമതലയുള്ള ഏതാനും ഉദ്യോഗസ്ഥരെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. അതേസമയം സ്വതന്ത്ര അന്വേഷണമാണു വേണ്ടതെന്ന് ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈസ്റ്റ്സ് വാച്ചും ആവശ്യപ്പെട്ടു.
രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.