ന്യൂഡൽഹി/അയോധ്യ: ചരിത്രത്തിൽ ആദ്യമായാണു ഒരു പ്രധാനമന്ത്രി രാമജന്മഭൂമിയിൽ എത്തി പ്രാർഥന നടത്തിയത്. 1949 മുതൽ ഇവിടെ പൂജകൾ നടത്തിവന്നിരുന്നു. ബാബറി മസ്ജിദ് തകർത്തപ്പോഴും അതിനു മുന്പും പ്രധാനമന്ത്രിമാർ തർക്കഭൂമിയായിരുന്ന ഈ പ്രദേശത്തേക്കു പോയിരുന്നില്ല.
ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരും ഇന്നലത്തെ പൂജകളിൽ പങ്കെടുത്തു.
തർക്കഭൂമി മുഴുവനായും രാമക്ഷേത്രത്തിനായി നൽകാൻ 2019 നവംബറിൽ അന്നത്തെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് അന്തിമവിധി പ്രഖ്യാപിച്ചിരുന്നു. അയോധ്യയിൽ മറ്റൊരിടത്ത് മസ്ജിദ് നിർമിക്കാൻ അഞ്ചേക്കർ ഭൂമി നൽകാനും ഉത്തരവിട്ടു. ഇതോടെയാണ് രാമക്ഷേത്ര നിർമാണത്തിനുള്ള പച്ചക്കൊടിയായത്. വിരമിച്ചു കൃത്യം നാലു മാസം കഴിഞ്ഞതോടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്യുകയുമായിരുന്നു.
ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരും ഇന്നലത്തെ പൂജകളിൽ പങ്കെടുത്തു.
തർക്കഭൂമി മുഴുവനായും രാമക്ഷേത്രത്തിനായി നൽകാൻ 2019 നവംബറിൽ അന്നത്തെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് അന്തിമവിധി പ്രഖ്യാപിച്ചിരുന്നു. അയോധ്യയിൽ മറ്റൊരിടത്ത് മസ്ജിദ് നിർമിക്കാൻ അഞ്ചേക്കർ ഭൂമി നൽകാനും ഉത്തരവിട്ടു. ഇതോടെയാണ് രാമക്ഷേത്ര നിർമാണത്തിനുള്ള പച്ചക്കൊടിയായത്. വിരമിച്ചു കൃത്യം നാലു മാസം കഴിഞ്ഞതോടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്യുകയുമായിരുന്നു.