ന്യൂഡൽഹി: തൊഴിൽ നിയമനങ്ങളിലും വിദ്യാഭ്യാസ രംഗത്തും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്താനുള്ള നിയമത്തെ ചോദ്യം ചെയ്ത ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഈ നടപടി.
ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്തി 2019 ജനുവരിയിലാണ് കേന്ദ്ര സർക്കാർ 103-ാം ഭരണഘടനാ ഭേദഗതി നിയമം പാസാക്കിയത്. 10 ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയതോടെ സംവരണാനുപാതം 50 ശതമാനത്തിൽ കൂടുതലാണെന്നും ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി യൂത്ത് ഫോർ ഇക്വാളിറ്റി, ജൻഹിത് അഭിയാൻ എന്നീ സർക്കാരിതര സംഘടനകളാണ് ഹർജി നൽകിയത്.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഈ നടപടി.
ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്തി 2019 ജനുവരിയിലാണ് കേന്ദ്ര സർക്കാർ 103-ാം ഭരണഘടനാ ഭേദഗതി നിയമം പാസാക്കിയത്. 10 ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയതോടെ സംവരണാനുപാതം 50 ശതമാനത്തിൽ കൂടുതലാണെന്നും ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി യൂത്ത് ഫോർ ഇക്വാളിറ്റി, ജൻഹിത് അഭിയാൻ എന്നീ സർക്കാരിതര സംഘടനകളാണ് ഹർജി നൽകിയത്.