ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു പിന്തുണയും ആശംസയും അറിയിച്ച് കോണ്ഗ്രസ്. ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭൂമിപൂജയ്ക്ക് ആശംസ അർപ്പിച്ചത് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരിട്ട്.
സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമിപൂജ എന്നായിരുന്നു പ്രിയങ്കയുടെ ആശംസ. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താൽ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്കാരിക ഒത്തുചേരലിന്റെയും അടിത്തറയായി മാറട്ടെയെന്ന്പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധുവായ രാമൻ എന്ന പേരിന്റെ സാരം. രാമൻ എല്ലാവരുടെയും ഉള്ളിലാണെന്നും രാമൻ എല്ലാവരോടും ഒപ്പമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
ദീർഘകാലത്തിനുശേഷമാണ് നെഹ്റു കുടുംബത്തിൽ നിന്നൊരാൾ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പൊതുവായി അഭിപ്രായ പ്രകടനം നടത്തുന്നത്.
അതേസമയം, പ്രിയങ്കയുടെ ആശംസയിൽ ഒരു തരത്തിലുള്ള അസ്വാഭാവികതയും ഇല്ലെന്നാണ് എഐസിസിയുടെ നിലപാട്. കഴിഞ്ഞ വർഷം അയോധ്യ വിഷയത്തിൽ കോടതി വിധി വന്നപ്പോൾ തന്നെ കോണ്ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിയുടേത് പുതിയ നിലപാടല്ല. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന കോടതി വിധി അംഗീകരിക്കുമെന്ന് കോണ്ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന ചടങ്ങിൽ കോണ്ഗ്രസ് ഉൾപ്പെടെ ഇതരകക്ഷികളിൽ പെട്ട ആർക്കും ക്ഷണമില്ല. എന്നിട്ടും ഭൂമി പൂജയ്ക്ക് ആശംസയുമായി പ്രിയങ്ക രംഗത്തെത്തിയത് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
സമയദോഷം കണക്കിലെടുത്ത് ചടങ്ങ് മാറ്റി വയ്ക്കണമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടപ്പോൾ ക്ഷേത്രത്തിലേക്ക് വെള്ളിക്കല്ലുകൾ കൊടുത്തയച്ചാണു മുൻ മുഖ്യമന്ത്രി കമൽനാഥ് ചടങ്ങിനെ സ്വാഗതം ചെയ്തത്. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആണെന്നുകൂടി ഓർമിപ്പിക്കാൻ കമൽ നാഥ് മറന്നില്ല. രാമനെ ആരാധിക്കാനുള്ള ജനങ്ങളുടെ അവകാശം ബിജെപി കൈയടക്കുകയാണെന്നും ഇതു ശരിയല്ലെന്നുമാണ് മുൻ കേന്ദ്രമന്ത്രിയും കോണ്ഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ് പ്രതികരിച്ചത്. ക്ഷേത്രം നിർമിക്കുന്നതിനോട് തനിക്ക് ഒരു എതിർപ്പുമില്ല. അത് നമ്മൾ ജീവിതത്തിൽ തിരിച്ചറിയേണ്ട ഒരു വസ്തുതയാണ്.
പൂർണമായ നീതി ലഭിച്ചില്ലെന്നത് ചിലർക്ക് തോന്നുന്നതും വസ്തുതയാണ്. നിലവിലെ സാഹചര്യത്തിൽ ക്ഷേത്ര നിർമാണത്തിന് അനുകൂല വിധിയുണ്ടായത് ഏകദേശ നീതിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇതൊരു രാഷ്ട്രീയ ചടങ്ങാക്കി മാറ്റുകയാണ്. രാമൻ ചിലരുടെ മാത്രമല്ല, എല്ലാവരുടേതുമാണെന്നും സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് കോൺഗ്രസ് 11 വെള്ളിക്കല്ലുകൾ അയയ്ക്കും
ഭോപ്പാൽ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി മധ്യപ്രദേശ് കോൺഗ്രസ് 11 വെള്ളി ഇഷ്ടികകൾ അയയ്ക്കുമെന്നു പിസിസി അധ്യക്ഷൻ കമൽനാഥ്. കോൺഗ്രസ് പ്രവർത്തകരിൽനിന്നുള്ള സംഭാവന സ്വീകരിച്ചാണു വെള്ളി ഇഷ്ടികകൾ വാങ്ങിയതെന്നു കമൽനാഥ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇന്നലെ കമൽനാഥിന്റെ വീട്ടിൽ ഹനുമാൻ ചാലിസ( ശ്ലോക കീർത്തനം) ആലപിച്ചു. മധ്യപ്രദേശിന്റെ സന്തോഷത്തിനും അഭിവൃദ്ധിക്കും വികസനത്തിനുമാണു ഹനുമാൻ ചാലിസ നടത്തിയതെന്ന് കമൽനാഥ് പറഞ്ഞു.
രാമക്ഷേത്രനിർമാണത്തെ സ്വാഗതം ചെയ്യുന്നതായി കമൽനാഥ് പറഞ്ഞു. രാജ്യത്തു രാമരാജ്യം വരുമെന്നു 1989ൽ രാജീവ്ജി പറഞ്ഞിരുന്നു. രാമക്ഷേത്രം യാഥാർഥ്യമാകുന്നത് രാജീവ്ഗാന്ധിമൂലമാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഏറെ സന്തോഷിക്കുകമായിരുന്നു.-കമൽനാഥ് കൂട്ടിച്ചേർത്തു.
സെബി മാത്യു
സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമിപൂജ എന്നായിരുന്നു പ്രിയങ്കയുടെ ആശംസ. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താൽ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്കാരിക ഒത്തുചേരലിന്റെയും അടിത്തറയായി മാറട്ടെയെന്ന്പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധുവായ രാമൻ എന്ന പേരിന്റെ സാരം. രാമൻ എല്ലാവരുടെയും ഉള്ളിലാണെന്നും രാമൻ എല്ലാവരോടും ഒപ്പമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
ദീർഘകാലത്തിനുശേഷമാണ് നെഹ്റു കുടുംബത്തിൽ നിന്നൊരാൾ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പൊതുവായി അഭിപ്രായ പ്രകടനം നടത്തുന്നത്.
അതേസമയം, പ്രിയങ്കയുടെ ആശംസയിൽ ഒരു തരത്തിലുള്ള അസ്വാഭാവികതയും ഇല്ലെന്നാണ് എഐസിസിയുടെ നിലപാട്. കഴിഞ്ഞ വർഷം അയോധ്യ വിഷയത്തിൽ കോടതി വിധി വന്നപ്പോൾ തന്നെ കോണ്ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിയുടേത് പുതിയ നിലപാടല്ല. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന കോടതി വിധി അംഗീകരിക്കുമെന്ന് കോണ്ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന ചടങ്ങിൽ കോണ്ഗ്രസ് ഉൾപ്പെടെ ഇതരകക്ഷികളിൽ പെട്ട ആർക്കും ക്ഷണമില്ല. എന്നിട്ടും ഭൂമി പൂജയ്ക്ക് ആശംസയുമായി പ്രിയങ്ക രംഗത്തെത്തിയത് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
സമയദോഷം കണക്കിലെടുത്ത് ചടങ്ങ് മാറ്റി വയ്ക്കണമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടപ്പോൾ ക്ഷേത്രത്തിലേക്ക് വെള്ളിക്കല്ലുകൾ കൊടുത്തയച്ചാണു മുൻ മുഖ്യമന്ത്രി കമൽനാഥ് ചടങ്ങിനെ സ്വാഗതം ചെയ്തത്. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആണെന്നുകൂടി ഓർമിപ്പിക്കാൻ കമൽ നാഥ് മറന്നില്ല. രാമനെ ആരാധിക്കാനുള്ള ജനങ്ങളുടെ അവകാശം ബിജെപി കൈയടക്കുകയാണെന്നും ഇതു ശരിയല്ലെന്നുമാണ് മുൻ കേന്ദ്രമന്ത്രിയും കോണ്ഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ് പ്രതികരിച്ചത്. ക്ഷേത്രം നിർമിക്കുന്നതിനോട് തനിക്ക് ഒരു എതിർപ്പുമില്ല. അത് നമ്മൾ ജീവിതത്തിൽ തിരിച്ചറിയേണ്ട ഒരു വസ്തുതയാണ്.
പൂർണമായ നീതി ലഭിച്ചില്ലെന്നത് ചിലർക്ക് തോന്നുന്നതും വസ്തുതയാണ്. നിലവിലെ സാഹചര്യത്തിൽ ക്ഷേത്ര നിർമാണത്തിന് അനുകൂല വിധിയുണ്ടായത് ഏകദേശ നീതിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇതൊരു രാഷ്ട്രീയ ചടങ്ങാക്കി മാറ്റുകയാണ്. രാമൻ ചിലരുടെ മാത്രമല്ല, എല്ലാവരുടേതുമാണെന്നും സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് കോൺഗ്രസ് 11 വെള്ളിക്കല്ലുകൾ അയയ്ക്കും
ഭോപ്പാൽ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി മധ്യപ്രദേശ് കോൺഗ്രസ് 11 വെള്ളി ഇഷ്ടികകൾ അയയ്ക്കുമെന്നു പിസിസി അധ്യക്ഷൻ കമൽനാഥ്. കോൺഗ്രസ് പ്രവർത്തകരിൽനിന്നുള്ള സംഭാവന സ്വീകരിച്ചാണു വെള്ളി ഇഷ്ടികകൾ വാങ്ങിയതെന്നു കമൽനാഥ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇന്നലെ കമൽനാഥിന്റെ വീട്ടിൽ ഹനുമാൻ ചാലിസ( ശ്ലോക കീർത്തനം) ആലപിച്ചു. മധ്യപ്രദേശിന്റെ സന്തോഷത്തിനും അഭിവൃദ്ധിക്കും വികസനത്തിനുമാണു ഹനുമാൻ ചാലിസ നടത്തിയതെന്ന് കമൽനാഥ് പറഞ്ഞു.
രാമക്ഷേത്രനിർമാണത്തെ സ്വാഗതം ചെയ്യുന്നതായി കമൽനാഥ് പറഞ്ഞു. രാജ്യത്തു രാമരാജ്യം വരുമെന്നു 1989ൽ രാജീവ്ജി പറഞ്ഞിരുന്നു. രാമക്ഷേത്രം യാഥാർഥ്യമാകുന്നത് രാജീവ്ഗാന്ധിമൂലമാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഏറെ സന്തോഷിക്കുകമായിരുന്നു.-കമൽനാഥ് കൂട്ടിച്ചേർത്തു.
സെബി മാത്യു