ന്യൂഡൽഹി: 2019ലെ സിവിൽ സർവീസസ് പരീക്ഷയിൽ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സർവീസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിവയിലേക്കായി ആകെ തെരഞ്ഞെടുക്കപ്പെട്ടത് 829 പേർ. ജനറൽ -304, സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ - 78, ഒബിസി - 251, പട്ടികജാതി - 129, പട്ടികവർഗം - 67 എന്നിങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എല്ലാ വിഭാഗങ്ങളിലും കൂടിയായി 182 പേരുടെ ഒരു റിസർവ് ലിസ്റ്റും യുപിഎസ്സി തയാറാക്കിയിട്ടുണ്ട്.
ഐഎഎസ് - 180 (72), ഐഎഫ്എസ് -24 (12), ഐപിഎസ് - 150 (60), സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ - 438 (196), സെൻട്രൽ സർവീസസ് ഗ്രൂപ്പ് സി - 135 (57) എന്നിങ്ങനെ ആകെ 927 ഒഴിവുകളാണു നിലവിലുള്ളത്. (ബ്രാക്കറ്റിലുള്ളത് ജനറൽ ഉദ്യോഗാർഥികൾക്കുള്ള ഒഴിവുകൾ). തെരഞ്ഞെടുക്കപ്പെട്ട 829 പേരിൽ 66 പേരുടെ തെരഞ്ഞെടുപ്പ് താത്കാലികമാണ്. പരീക്ഷയെഴുതിയ 11 പേരുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്.
ഐഎഎസ് - 180 (72), ഐഎഫ്എസ് -24 (12), ഐപിഎസ് - 150 (60), സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ - 438 (196), സെൻട്രൽ സർവീസസ് ഗ്രൂപ്പ് സി - 135 (57) എന്നിങ്ങനെ ആകെ 927 ഒഴിവുകളാണു നിലവിലുള്ളത്. (ബ്രാക്കറ്റിലുള്ളത് ജനറൽ ഉദ്യോഗാർഥികൾക്കുള്ള ഒഴിവുകൾ). തെരഞ്ഞെടുക്കപ്പെട്ട 829 പേരിൽ 66 പേരുടെ തെരഞ്ഞെടുപ്പ് താത്കാലികമാണ്. പരീക്ഷയെഴുതിയ 11 പേരുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്.