ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ കളിക്കാരും സപ്പോര്‍ട്ടിംഗ് സ്്റ്റാഫിനും കോവിഡ് പരിശോധന. അഞ്ച് തവണയെങ്കിലും ഇവരെ പരിശോധനയ്ക്കു വിധേയരാക്കും. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ് കളിക്കാരെ ഒരോ അഞ്ച് ദിവസം കൂടുമ്പോഴും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും. ബിസിസിഐയാണ് ഇക്കാര്യമറിയിച്ചത്.
ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ചേരുന്ന കളിക്കാർക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഓരോ 24 മണിക്കൂറിലും രണ്ടു ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ നടത്തും. ഇതിനുശേഷമാകും ഇവര്‍ ടീമുകള്‍ക്കൊപ്പം ചേരുക. ഈ സമയത്ത് ഇവരെ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.
ഒരാള്‍ക്ക് കോവിഡ് പോസിറ്റിവ് തെളിഞ്ഞാല്‍ അദ്ദേഹം 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണം. ഇതിനുശേഷം 24 മണിക്കൂറിനിടെ രണ്ടിലേറെ ആര്‍ടി-പിസിആര്‍ കോവിഡ് പരിശോധന നടത്തും. ഈ പരിശോധനകള്‍ നെഗറ്റീവായാല്‍ കളിക്കാരന് യുഎഇയിലേക്കു പറക്കാം.
യുഎഇയ്ക്കു പോകുംമുമ്പ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കോവിഡ് പരിശോധന
12:24 AM Aug 05, 2020 | Deepika.com