ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രാഖി അണിയിച്ച് മലയാള നഴ്സുമാർ. പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് ക്ലിനിക്കിലെ സീനിയർ നഴ്സിംഗ് ഓഫീസർ ബിന്ദു ഷാജി, നഴ്സിംഗ് ഓഫീസർ ആശ തോമസ്, പബ്ലിക് ഹെൽത്ത് നഴ്സിംഗ് ഓഫീസർ ഷീല നായർ, മിലിട്ടറി നഴ്സിംഗ് വിഭാഗത്തിലെ ക്യാപ്റ്റൻ കെ.ആർ. കീർത്തി എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്.
ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, മിലിറ്ററി നഴ്സിംഗ് സർവീസ്, പ്രസിഡന്റ്സ് എസ്റ്റേറ്റ് ക്ലിനിക് എന്നിവിടങ്ങളിൽനിന്നുള്ള നഴ്സിംഗ് പ്രതിനിധികളാണ് ഇന്നലെ രാഷ്ട്രപതിയെ സന്ദർശിച്ച് രാഖിയും ആശംസകളും കൈമാറിയത്. കോവിഡ് 19 നേരിടുന്നതിലെ അനുഭവങ്ങളും അവർ വിശദീകരിച്ചു.
മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ സ്വജീവൻ പണയപ്പെടുത്തി സേവനമനുഷ്ഠിക്കുന്ന രക്ഷകരാണ് നഴ്സുമാരെന്നു രാഷ്ട്രപതി പറഞ്ഞു. കോവിഡ് ബാധിതരെ പരിചരിച്ചതിനെത്തുടർന്നു രോഗം പിടിപെടുകയും രോഗമുക്തി നേടിയശേഷം വർധിച്ച ഊർജത്തോടെ ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്ത മിലിറ്ററി നഴ്സിംഗ് സർവീസിലെ രണ്ട് അംഗങ്ങളുടെ സേവനം രാഷ്ട്രപതി എടുത്തുപറഞ്ഞു.
ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, മിലിറ്ററി നഴ്സിംഗ് സർവീസ്, പ്രസിഡന്റ്സ് എസ്റ്റേറ്റ് ക്ലിനിക് എന്നിവിടങ്ങളിൽനിന്നുള്ള നഴ്സിംഗ് പ്രതിനിധികളാണ് ഇന്നലെ രാഷ്ട്രപതിയെ സന്ദർശിച്ച് രാഖിയും ആശംസകളും കൈമാറിയത്. കോവിഡ് 19 നേരിടുന്നതിലെ അനുഭവങ്ങളും അവർ വിശദീകരിച്ചു.
മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ സ്വജീവൻ പണയപ്പെടുത്തി സേവനമനുഷ്ഠിക്കുന്ന രക്ഷകരാണ് നഴ്സുമാരെന്നു രാഷ്ട്രപതി പറഞ്ഞു. കോവിഡ് ബാധിതരെ പരിചരിച്ചതിനെത്തുടർന്നു രോഗം പിടിപെടുകയും രോഗമുക്തി നേടിയശേഷം വർധിച്ച ഊർജത്തോടെ ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്ത മിലിറ്ററി നഴ്സിംഗ് സർവീസിലെ രണ്ട് അംഗങ്ങളുടെ സേവനം രാഷ്ട്രപതി എടുത്തുപറഞ്ഞു.