മുംബൈ/പാറ്റ്ന: മാനസികനില അതിവേഗം മാറിമറിയുന്ന ബൈപോളാർ ഡിസോർഡറിനു സുശാന്ത് ചികിത്സ തേടിയിരുന്നതായി മുംബൈ പോലീസ് തലവൻ പരംഭീർ സിംഗ്. നടന്റെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെയാണു പോലീസ് തലവന്റെ വെളിപ്പെടുത്തൽ. മാനസിക പ്രശ്നത്തിനു ചികിത്സ തേടുകയും മരുന്നു കഴിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ രാഷ്ട്രീയക്കാർക്കു പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് തലവൻ പറഞ്ഞു.
സുശാന്തിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നു ബിഹാർ നിയമസഭയിലെ ഇരുസഭകളിലെയും അംഗങ്ങൾ കക്ഷിഭേദമന്യേ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ബയോപിക് ഉൾപ്പെടെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുശാന്ത് സിംഗിനെ കഴിഞ്ഞ 14 നാണു ബാന്ദ്രയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സുശാന്തിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നു ബിഹാർ നിയമസഭയിലെ ഇരുസഭകളിലെയും അംഗങ്ങൾ കക്ഷിഭേദമന്യേ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ബയോപിക് ഉൾപ്പെടെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുശാന്ത് സിംഗിനെ കഴിഞ്ഞ 14 നാണു ബാന്ദ്രയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.