+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അണ്‍ലോക്ക് മൂന്ന്: യോഗ, ജിംനേഷ്യം സെന്‍ററുകൾക്കു മാർഗനിർദേശങ്ങളായി

ന്യൂഡൽഹി: അണ്‍ലോക്ക് മൂന്നിന്‍റെ ഭാഗമായി തുറക്കുന്നതിനു അനുവദിച്ച യോഗ സെന്‍റർ, ജിംനേഷ്യം എന്നിവയ്ക്കുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. അഞ്
അണ്‍ലോക്ക് മൂന്ന്: യോഗ, ജിംനേഷ്യം  സെന്‍ററുകൾക്കു മാർഗനിർദേശങ്ങളായി
ന്യൂഡൽഹി: അണ്‍ലോക്ക് മൂന്നിന്‍റെ ഭാഗമായി തുറക്കുന്നതിനു അനുവദിച്ച യോഗ സെന്‍റർ, ജിംനേഷ്യം എന്നിവയ്ക്കുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. അഞ്ച് മുതലാണ് ഇവ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത്. കണ്ടെയ്ന്‍റ്മെന്‍റ് സോണുകളിൽ തുറക്കാൻ പാടില്ല.

65 വയസിനു മുകളിലുള്ളവർ, രോഗാവസ്ഥയിലുള്ളവർ, പത്ത് വയസിനു താഴെയുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ ഈ സെന്‍ററുകളിൽ പോകാൻ പാടില്ല. അടച്ചു പൂട്ടിയ സ്ഥലങ്ങളിലുള്ള ജിംനേഷ്യവും യോഗ സെന്‍ററുകളും ഉപയോഗിക്കരുത്. കെട്ടിടത്തിനു പുറത്തേക്കു പോകാനും അകത്തേക്കു വരാനും പ്രത്യേക കവാടം വേണം. ദിശ അടയാളങ്ങൾ പതിപ്പിച്ചിരിക്കണം. വ്യായാമം ചെയ്യുന്ന ഒരാൾക്ക് നാലു ചതുരശ്ര അടി സ്ഥലം ലഭിക്കത്ത വിധത്തിൽ വേണം ക്രമീകരണം നടത്താൻ. ആറടി അകലത്തിൽ മാത്രമേ ഉപകരണങ്ങൾ സ്ഥാപിക്കാവൂ. തുറസായ സ്ഥലങ്ങളിലെ വ്യായാമം പ്രോത്സാഹിപ്പിക്കണം.

ഫിറ്റ്നെസ് സെന്‍ററുകളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാൻ പ്രത്യേക ബാച്ചുകളായി തിരിച്ച് നിശ്ചിത സമയം നൽകണം. ഓരോ ബാച്ചിനും 15-30 മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം. ശുചീകരണം, അണുവിമുക്തമാക്കൽ എന്നിവ ഇടവേളകളിൽ നടത്തണം. ആളുകൾ തമ്മിൽ ചുരുങ്ങിയത് ആറടി അകലം നിർബന്ധമാക്കണം. മാസ്ക് ധരിക്കൽ നിർബന്ധമാണ്. മാസ്ക് ധരിച്ച് വ്യായാമം ചെയ്യുന്പോൾ ശ്വസന പ്രശ്നം അനുഭവപ്പെടുന്നവർ മുഖമറ ധരിക്കണം. 95 ശതമാനത്തിൽ താഴെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ ഉള്ളവരെ വ്യായാമത്തിന് അനുവദിക്കരുത്. സാനിറ്റൈസർ ഉപയോഗിക്കുന്നതും കൈകൾ കഴുകുന്നതും നിർബന്ധമാക്കണം. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തുണികൊണ്ടോ ടിഷ്യു കൊണ്ടോ വായയും മൂക്കും മൂടുകയും ഉപയോഗിച്ച തുണിയും ടിഷ്യുവും ശരിയായി നീക്കം ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നു. കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ സെന്‍ററുകളിൽ പ്രവേശിപ്പിക്കാവൂ. താപ പരിശോധന നടത്തണം.

വന്നതും പോയതുമായ സമയം, പേര്, വിലാസം, ഫോണ്‍ നന്പർ തുടങ്ങിയ കാര്യങ്ങളും കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.