ന്യൂഡൽഹി: രാജസ്ഥാനിലെ കോണ്ഗ്രസ് സർക്കാരിനെ മറിച്ചിടാൻ നടത്തുന്ന ഗൂഢാലോചന അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാതെ കുതിരക്കച്ചവടത്തിന്റെ റേറ്റ് കൂട്ടിയെടുക്കുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി, ഈ തമാശ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ കൂടെയുള്ള എംഎൽഎമാരെ ജയ്സാൽമീറിലേക്കു മാറ്റിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ജനങ്ങൾ തങ്ങളെ നയിക്കുന്നതിനു രണ്ടാമത്തെ തവണയും അവസരം കൊടുത്തു. ജനങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുന്നുണ്ട്. അതിനു പകരമായി അദ്ദേഹം ജനങ്ങളോടു കൈയടിക്കാനും പാത്രം കിലുക്കാനും പറഞ്ഞപ്പോൾ അവരത് ചെയ്തു. ഈ സാഹചര്യത്തിൽ അദ്ദേഹം ചെയ്യേണ്ടത് രാജസ്ഥാനിലെ ഈ നാടകം അവസാനിപ്പിക്കാൻ ഇടപെടുക എന്നതാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനു മുന്പ് കുതിരക്കച്ചവടത്തിന്റെ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെന്നും ഗെഹ്ലോട്ട് ആരോപിച്ചു. ഹൈക്കമാൻഡ് ക്ഷമിച്ചാൽ സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാർ മടങ്ങിവരാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നൂറിലധികം എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും വിശ്വാസം തെളിയിക്കാൻ ഉടൻ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്നുമാണ് അശോക് ഗെഹ്ലോട്ട് പക്ഷത്തിന്റെ ആവശ്യം.
എന്നാൽ, ഓഗസ്റ്റ് 14നു നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാമെന്നാണ് ഗവർണർ കൽരാജ് മിശ്ര സമ്മതിച്ചിരിക്കുന്നത്. സഭ സമ്മേളിക്കാൻ ഇനിയും ആഴ്ചകൾ ബാക്കിയുള്ളതിനാലാണ് കുതിരക്കച്ചവടം ഭയന്ന് ഗെഹ്ലോട്ടും സംഘവും ജയ്പൂരിൽ നിന്നു ജയ്സാൽമീറിലേക്കു മാറിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ജനങ്ങൾ തങ്ങളെ നയിക്കുന്നതിനു രണ്ടാമത്തെ തവണയും അവസരം കൊടുത്തു. ജനങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുന്നുണ്ട്. അതിനു പകരമായി അദ്ദേഹം ജനങ്ങളോടു കൈയടിക്കാനും പാത്രം കിലുക്കാനും പറഞ്ഞപ്പോൾ അവരത് ചെയ്തു. ഈ സാഹചര്യത്തിൽ അദ്ദേഹം ചെയ്യേണ്ടത് രാജസ്ഥാനിലെ ഈ നാടകം അവസാനിപ്പിക്കാൻ ഇടപെടുക എന്നതാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനു മുന്പ് കുതിരക്കച്ചവടത്തിന്റെ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെന്നും ഗെഹ്ലോട്ട് ആരോപിച്ചു. ഹൈക്കമാൻഡ് ക്ഷമിച്ചാൽ സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാർ മടങ്ങിവരാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നൂറിലധികം എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും വിശ്വാസം തെളിയിക്കാൻ ഉടൻ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്നുമാണ് അശോക് ഗെഹ്ലോട്ട് പക്ഷത്തിന്റെ ആവശ്യം.
എന്നാൽ, ഓഗസ്റ്റ് 14നു നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാമെന്നാണ് ഗവർണർ കൽരാജ് മിശ്ര സമ്മതിച്ചിരിക്കുന്നത്. സഭ സമ്മേളിക്കാൻ ഇനിയും ആഴ്ചകൾ ബാക്കിയുള്ളതിനാലാണ് കുതിരക്കച്ചവടം ഭയന്ന് ഗെഹ്ലോട്ടും സംഘവും ജയ്പൂരിൽ നിന്നു ജയ്സാൽമീറിലേക്കു മാറിയിരിക്കുന്നത്.