ന്യൂഡൽഹി: പതിവു പരിശോധനകൾക്കായി ഡൽഹിയിലെ ആശുപത്രിയിൽ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടർമാർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ സോണിയ പതിവു ജോലികളിലേക്കു മടങ്ങിയെത്തുമെന്നാണു പ്രതീക്ഷയെന്നു പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ എംപിമാരുമായി വ്യാഴാഴ്ച വീഡിയോ കോണ്‍ഫറൻസിൽ വിശദമായ ചർച്ച നടത്തിയ ശേഷം പിറ്റേന്നാണു ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ സോണിയ പരിശോധനയ്ക്കെത്തിയത്. സോണിയയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് പത്രക്കുറിപ്പിൽ ആശുപത്രി അറിയിച്ചു.
ഇതേസമയം, രാജ്യസഭാ എംപിമാരുടെ യോഗത്തിൽ മുതിർന്ന നേതാക്കളുമായി യുവനേതാക്കൾ ഏറ്റുമുട്ടിയെന്ന പ്രചാരണം തെറ്റാണെന്ന് ആന്റണി പറഞ്ഞു. ചെറുപ്പക്കാരടക്കം പലരും അവരുടെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞു. ഇതിൽ പ്രത്യേകതയൊന്നുമില്ല. സോണിയയും മൻമോഹൻ സിംഗും ഗുലാം നബിയും ചിദംബരവും താനും കെ.സി. വേണുഗോപാലും അടക്കമുള്ളവർ ക്രിയാത്മക ചർച്ചയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ എംപിമാരുമായി വ്യാഴാഴ്ച വീഡിയോ കോണ്‍ഫറൻസിൽ വിശദമായ ചർച്ച നടത്തിയ ശേഷം പിറ്റേന്നാണു ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ സോണിയ പരിശോധനയ്ക്കെത്തിയത്. സോണിയയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് പത്രക്കുറിപ്പിൽ ആശുപത്രി അറിയിച്ചു.
ഇതേസമയം, രാജ്യസഭാ എംപിമാരുടെ യോഗത്തിൽ മുതിർന്ന നേതാക്കളുമായി യുവനേതാക്കൾ ഏറ്റുമുട്ടിയെന്ന പ്രചാരണം തെറ്റാണെന്ന് ആന്റണി പറഞ്ഞു. ചെറുപ്പക്കാരടക്കം പലരും അവരുടെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞു. ഇതിൽ പ്രത്യേകതയൊന്നുമില്ല. സോണിയയും മൻമോഹൻ സിംഗും ഗുലാം നബിയും ചിദംബരവും താനും കെ.സി. വേണുഗോപാലും അടക്കമുള്ളവർ ക്രിയാത്മക ചർച്ചയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.