ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം തേടി പ്രത്യേക വിചാരണ കോടതി സുപ്രീംകോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. കോവിഡും ലോക്ക്ഡൗണും കാരണം സുപ്രീംകോടതി നിർദേശിച്ച സമയപരിധിക്കു വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് വിചാരണക്കോ ടതി ജഡ്ജി ഹണി എം. വർഗീസ് സുപ്രീംകോടതിയെ അറിയിച്ചത്.
സുപ്രീംകോടതി നിർദേശ പ്രകാരം മേയ് 29നായിരുന്നു വിചാരണ പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട ചില ഹർജികൾ ഹൈക്കോടതി പരിഗണിച്ചതിനാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി അഡീഷണൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ഹൈക്കോടതി രജിസ്ട്രാർ മുഖേനെയാണ് സുപ്രീംകോടതിയിൽ കത്ത് നൽകിയത്. ജഡ്ജിയുടെ ആവശ്യം ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.
സുപ്രീംകോടതി നിർദേശ പ്രകാരം മേയ് 29നായിരുന്നു വിചാരണ പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട ചില ഹർജികൾ ഹൈക്കോടതി പരിഗണിച്ചതിനാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി അഡീഷണൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ഹൈക്കോടതി രജിസ്ട്രാർ മുഖേനെയാണ് സുപ്രീംകോടതിയിൽ കത്ത് നൽകിയത്. ജഡ്ജിയുടെ ആവശ്യം ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.