കോൽക്കത്ത: വ്യാജ കോവിഡ് ടെസ്റ്റിംഗ് കേന്ദ്രം നടത്തിയ മൂന്നു പേരെ കോൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. വീടുകളിൽ എത്തി സ്രവം പരിശോധനയ്ക്കായി എടുത്ത് 72 മണിക്കൂറിനുള്ളിൽ ഫലം തരാമെന്നു വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പു നടത്തിയിരുന്നത്. വ്യാജ ചികിത്സാ കേന്ദ്രത്തിന്റെ ഓൺലൈൻ നന്പരിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് 8000 രൂപ വാങ്ങിയിരുന്നു.ഒരാൾ രോഗം മൂർച്ഛിച്ചു മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂവരും കുടുങ്ങിയത്.