അമരാവതി: ആന്ധ്രപ്രദേശിൽ സാനിറ്റൈസർ കുടിച്ച് പത്തു പേർ മരിച്ചു. പ്രകാശം ജില്ലയിലെ കുറിച്ചെഡു ഗ്രാമത്തിലായിരുന്നു ദുരന്തമുണ്ടായത്. സാനിറ്റൈസറിൽ വെള്ളവും ശീതള പാനീയങ്ങളും ചേർത്ത് ആളുകൾ കഴിക്കുകയായിരുന്നു. മരിച്ചവരിൽ മൂന്നു യാചകരും ഉൾപ്പെടുന്നു. രണ്ടു പേർ വ്യാഴാഴ്ച രാത്രിയും എട്ടു പേർ ഇന്നലെ രാവിലെയുമാണു മരിച്ചതെന്നു പ്രകാശം എസ്പി സിദ്ധാർഥ് കൗശൽ പറഞ്ഞു.
മദ്യക്കടകൾ തുറക്കാത്തതിനെത്തുടർന്നാണ് ആളുകൾ സാനിറ്റൈസർ കുടിച്ചത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഏതാനും ദിവസമായി പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏതാനും പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യക്കടകൾ തുറക്കാത്തതിനെത്തുടർന്നാണ് ആളുകൾ സാനിറ്റൈസർ കുടിച്ചത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഏതാനും ദിവസമായി പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏതാനും പേർ ആശുപത്രിയിൽ ചികിത്സയിലാണ്.