അമരാവതി: ആന്ധ്രപ്രദേശിനു മൂന്ന് തലസ്ഥാന നഗരികൾ എന്ന മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്. ഇക്കാര്യത്തിലുള്ള നിയമതടസങ്ങൾ മറികടക്കുന്നതിന് അവതരിപ്പിച്ച രണ്ടു ബില്ലുകൾക്കു ഗവർണർ വിശ്വ ഭൂഷൺ ഹരിചന്ദന്റെ അംഗീകാരം ലഭിച്ചു. ആന്ധ്രാപ്രദേശ് വികേന്ദ്രീകരണ ബിൽ 2020, തലസ്ഥാന നഗരി വികസന അഥോരിറ്റി ബിൽ 2020 എന്നിവയ്ക്കാണ് അംഗീകാരം.
ഭരണതലസ്ഥാനമായി വിശാഖപട്ടണത്തെയും നിയമനിർമാണ സഭാ ആസ്ഥാനമായി അമരാവതിയെയും ജുഡീഷൽ തലസ്ഥാനമായി കർണൂലിനെയും മാറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാനത്തെ വിവിധ മേഖലകളായി തിരിക്കാനും ഓരോ മേഖലയ്ക്കും വേണ്ടി പ്രത്യേക പ്ലാനിംഗ്, വികസന ബോർഡുകൾ സ്ഥാപിക്കാനും ആലോചനയുണ്ട്.
ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമായെങ്കിലും ഒട്ടേറെ കടന്പകൾ ഇനിയും പിന്നിടാനുണ്ട്. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പാസായ ബില്ലുകൾ ഇനി ലെജിസ്ലേറ്റീവ് കൗൺസിൽകൂടി അംഗീകരിക്കണം. ബില്ല് പരിഗണനയ്ക്കു വന്നപ്പോൾ തന്റെ വിവേചനാധികാരം ഉപയോഗിച്ച് വിശദപരിശോധനയ്ക്കായി ഇവ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ സെലക്ട് കമ്മിറ്റിക്കു വിട്ടു. എന്നാൽ, ഇതിനുള്ള കമ്മിറ്റി രൂപീകരിച്ചതുമില്ല.
ഇതിനുപിന്നാലെ ബിൽ ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ സമർപ്പിക്കുകയായിരുന്നു.
ഭരണതലസ്ഥാനമായി വിശാഖപട്ടണത്തെയും നിയമനിർമാണ സഭാ ആസ്ഥാനമായി അമരാവതിയെയും ജുഡീഷൽ തലസ്ഥാനമായി കർണൂലിനെയും മാറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാനത്തെ വിവിധ മേഖലകളായി തിരിക്കാനും ഓരോ മേഖലയ്ക്കും വേണ്ടി പ്രത്യേക പ്ലാനിംഗ്, വികസന ബോർഡുകൾ സ്ഥാപിക്കാനും ആലോചനയുണ്ട്.
ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമായെങ്കിലും ഒട്ടേറെ കടന്പകൾ ഇനിയും പിന്നിടാനുണ്ട്. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പാസായ ബില്ലുകൾ ഇനി ലെജിസ്ലേറ്റീവ് കൗൺസിൽകൂടി അംഗീകരിക്കണം. ബില്ല് പരിഗണനയ്ക്കു വന്നപ്പോൾ തന്റെ വിവേചനാധികാരം ഉപയോഗിച്ച് വിശദപരിശോധനയ്ക്കായി ഇവ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ സെലക്ട് കമ്മിറ്റിക്കു വിട്ടു. എന്നാൽ, ഇതിനുള്ള കമ്മിറ്റി രൂപീകരിച്ചതുമില്ല.
ഇതിനുപിന്നാലെ ബിൽ ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ സമർപ്പിക്കുകയായിരുന്നു.