ന്യൂഡൽഹി: ഇന്ത്യയുടെ സാന്പത്തിക സംവിധാനം തെറ്റായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് നൊബേൽ ജേതാവും ബംഗ്ലാദേശി സാന്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനസ്. കോവിഡ് പ്രതിസന്ധി എത്തരത്തിലാണ് രാജ്യത്തെ പാവപ്പെട്ടവരെ പ്രതികൂലമായി ബാധിക്കുകയെന്ന കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിസന്ധി ദുർബലമായ സമൂഹത്തെ കൂടുതൽ വ്യക്തമായി അനാവരണം ചെയ്തിരിക്കുകയാണ്. ദരിദ്രരുടെ ഒളിച്ചു വെയ്ക്കപ്പെട്ട അത്യധികം ശോചനീയമായ അവസ്ഥയാണ് ഇപ്പോൾ പുറം ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയിരിക്കുന്നത്. വീടുകളിൽ കുട്ടികളെ നോക്കുകയും പാചകം ചെയ്യുകയും കാവൽക്കാരന്റെ ജോലി ചെയ്യുകയും ചെയ്തിരുന്നവരാണ് ജോലിയും കൂലിയും നഷ്ടപ്പെട്ട് അവരവരുടെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തത്.
യഥാർഥത്തിൽ ഇന്ത്യ യുടെ സന്പദ് വ്യവസ്ഥ ഇവരെക്കൂടി ഉൾക്കൊള്ളുന്നത് ആയിരുന്നില്ല. അനൗപചാരിക മേഖല എന്നാണ് ഈ തൊഴിലാളി സമൂഹത്തെ സന്പദ് വ്യവസ്ഥ കണക്കാക്കിയിരുന്നത്. ഒരു കണക്കിലും പെടാത്ത അവർക്ക് വേണ്ടി സന്പദ് വ്യവസ്ഥ ഒന്നും തന്നെ കരുതി വെയ്ക്കുക പോലും ചെയ്യുന്നില്ല. ദരിദ്ര വിഭാഗങ്ങൾക്കിടയിലെ സ്ത്രീകളുടെ കാര്യമാണ് അതിദയനീയം. അവർക്ക് ശബ്ദമില്ല. പരന്പരാഗതമായി തന്നെ അവരെ മൗനികളാക്കി അടക്കിയിരുത്തിയിരിക്കുകയാണ്.
എന്നാൽ, സമൂഹത്തിന്റെ അടിസ്ഥാന ശക്തി എന്നു പറയുന്നത് ഈ സ്ത്രീകളാണ്. ചെറുകിട വായ്പ സംവിധാനങ്ങളുടെ നടത്തിപ്പുകൾ അവരുടെ കൈകളിലേക്ക് ചെല്ലണം. അവരത് എത്ര മാത്രം കാര്യക്ഷമമായി നടത്തുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. അവർക്ക് കലാപരമായും മറ്റെല്ലാ വിധത്തിലുമുള്ള കഴിവുകളുണ്ടെന്നും മുഹമ്മദ് യൂനുസ് ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധി ദുർബലമായ സമൂഹത്തെ കൂടുതൽ വ്യക്തമായി അനാവരണം ചെയ്തിരിക്കുകയാണ്. ദരിദ്രരുടെ ഒളിച്ചു വെയ്ക്കപ്പെട്ട അത്യധികം ശോചനീയമായ അവസ്ഥയാണ് ഇപ്പോൾ പുറം ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയിരിക്കുന്നത്. വീടുകളിൽ കുട്ടികളെ നോക്കുകയും പാചകം ചെയ്യുകയും കാവൽക്കാരന്റെ ജോലി ചെയ്യുകയും ചെയ്തിരുന്നവരാണ് ജോലിയും കൂലിയും നഷ്ടപ്പെട്ട് അവരവരുടെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തത്.
യഥാർഥത്തിൽ ഇന്ത്യ യുടെ സന്പദ് വ്യവസ്ഥ ഇവരെക്കൂടി ഉൾക്കൊള്ളുന്നത് ആയിരുന്നില്ല. അനൗപചാരിക മേഖല എന്നാണ് ഈ തൊഴിലാളി സമൂഹത്തെ സന്പദ് വ്യവസ്ഥ കണക്കാക്കിയിരുന്നത്. ഒരു കണക്കിലും പെടാത്ത അവർക്ക് വേണ്ടി സന്പദ് വ്യവസ്ഥ ഒന്നും തന്നെ കരുതി വെയ്ക്കുക പോലും ചെയ്യുന്നില്ല. ദരിദ്ര വിഭാഗങ്ങൾക്കിടയിലെ സ്ത്രീകളുടെ കാര്യമാണ് അതിദയനീയം. അവർക്ക് ശബ്ദമില്ല. പരന്പരാഗതമായി തന്നെ അവരെ മൗനികളാക്കി അടക്കിയിരുത്തിയിരിക്കുകയാണ്.
എന്നാൽ, സമൂഹത്തിന്റെ അടിസ്ഥാന ശക്തി എന്നു പറയുന്നത് ഈ സ്ത്രീകളാണ്. ചെറുകിട വായ്പ സംവിധാനങ്ങളുടെ നടത്തിപ്പുകൾ അവരുടെ കൈകളിലേക്ക് ചെല്ലണം. അവരത് എത്ര മാത്രം കാര്യക്ഷമമായി നടത്തുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. അവർക്ക് കലാപരമായും മറ്റെല്ലാ വിധത്തിലുമുള്ള കഴിവുകളുണ്ടെന്നും മുഹമ്മദ് യൂനുസ് ചൂണ്ടിക്കാട്ടി.