ന്യൂയോർക്ക്സിറ്റി: ചൈനീസ് ഹാക്കർമാർ വത്തിക്കാനെ ആക്രമിച്ചതായി റിപ്പോർട്ട്. ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനുമായുള്ള കരാർചർച്ചകളിൽ മുൻകൈ നേടാൻ വേണ്ടിയാണു ചൈന നിയമവിരുദ്ധ മാർഗങ്ങൾക്കു മുതിർന്നതെന്നാണു നിഗമനം. രണ്ടു വർഷം മുന്പ് ഉണ്ടാക്കിയ കരാർ പുതുക്കുന്നതിനുള്ള ചർച്ച സെപ്റ്റംബറിൽ തുടങ്ങാനിരിക്കുകയാണ്.
ചൈനീസ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന റെഡ്ഡെൽറ്റ എന്ന ഗ്രൂപ്പാണ് സൈബർ ആക്രമണം നടത്തിയത്. ചൈനയുമായുള്ള ചർച്ചകളിൽ വത്തിക്കാനെ പ്രതിനിധീകരിക്കുന്ന ഹോങ്കോംഗ് സ്റ്റഡി മിഷൻ, റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ് എന്നിവയുടെ ആസ്ഥാനങ്ങളാണ് ആക്രമണത്തിനിരയായത്. മേയ് മുതൽ ഈ മാസം 21 വരെ ആക്രമണം നടന്നു. സർക്കാർ പിന്തുണയോടെ നടക്കുന്ന സൈബർ ആക്രമണങ്ങൾ നിരീക്ഷിക്കുന്ന റിക്കാർഡഡ് ഫ്യൂച്ചർ എന്ന യുഎസ് സംഘടനയാണ് ഇതു കണ്ടുപിടിച്ചത്.
ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2018ൽ സുപ്രധാന കരാർ ഉണ്ടാക്കിയത്. വത്തിക്കാന്റെ അനുമതിയില്ലാതെ ചൈന നിയമിച്ച ഏഴു മെത്രാന്മാർക്ക് ഇതുവഴി അംഗീകാരം ലഭിച്ചു. ഈ കരാർ പുതുക്കാനുള്ള ചർച്ചയാണു തുടങ്ങാൻ പോകുന്നത്. ചർച്ചയിൽ വത്തിക്കാന്റെ നിലപാട് മുൻകൂട്ടി അറിയാൻ വേണ്ടിയാണ് സൈബർ ആക്രമണം. ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളിൽ അവിടുത്തെ കത്തോലിക്കാ സ്ഥാപനങ്ങളുടെ നിലപാട് ചോർത്താനും ലക്ഷ്യമിട്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
1.2 കോടി കത്തേലിക്കർ ചൈനയിലുണ്ട്. ഇതിൽ ഒരു വിഭാഗം കമ്യൂണിസ്റ്റ് സർക്കാരിന്റെ കർശന നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാത്തലിക്ക് പേട്രിയോട്ടിക് അസോസിയേഷനുമായി ആഭിമുഖ്യമുള്ളവരാണ്. വത്തിക്കാനെ പിന്തുണയ്ക്കുന്ന വിശ്വാസികൾ രഹസ്യമായാണ് (അണ്ടർഗ്രൗണ്ട് സഭ)പ്രവർത്തിക്കുന്നത്. ഇതിലെ പുരോഹിതരും അല്മായരും പലവിധ മതപീഡനങ്ങൾക്ക് ഇരയാകുന്നു.
ചൈനീസ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന റെഡ്ഡെൽറ്റ എന്ന ഗ്രൂപ്പാണ് സൈബർ ആക്രമണം നടത്തിയത്. ചൈനയുമായുള്ള ചർച്ചകളിൽ വത്തിക്കാനെ പ്രതിനിധീകരിക്കുന്ന ഹോങ്കോംഗ് സ്റ്റഡി മിഷൻ, റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ് എന്നിവയുടെ ആസ്ഥാനങ്ങളാണ് ആക്രമണത്തിനിരയായത്. മേയ് മുതൽ ഈ മാസം 21 വരെ ആക്രമണം നടന്നു. സർക്കാർ പിന്തുണയോടെ നടക്കുന്ന സൈബർ ആക്രമണങ്ങൾ നിരീക്ഷിക്കുന്ന റിക്കാർഡഡ് ഫ്യൂച്ചർ എന്ന യുഎസ് സംഘടനയാണ് ഇതു കണ്ടുപിടിച്ചത്.
ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2018ൽ സുപ്രധാന കരാർ ഉണ്ടാക്കിയത്. വത്തിക്കാന്റെ അനുമതിയില്ലാതെ ചൈന നിയമിച്ച ഏഴു മെത്രാന്മാർക്ക് ഇതുവഴി അംഗീകാരം ലഭിച്ചു. ഈ കരാർ പുതുക്കാനുള്ള ചർച്ചയാണു തുടങ്ങാൻ പോകുന്നത്. ചർച്ചയിൽ വത്തിക്കാന്റെ നിലപാട് മുൻകൂട്ടി അറിയാൻ വേണ്ടിയാണ് സൈബർ ആക്രമണം. ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളിൽ അവിടുത്തെ കത്തോലിക്കാ സ്ഥാപനങ്ങളുടെ നിലപാട് ചോർത്താനും ലക്ഷ്യമിട്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
1.2 കോടി കത്തേലിക്കർ ചൈനയിലുണ്ട്. ഇതിൽ ഒരു വിഭാഗം കമ്യൂണിസ്റ്റ് സർക്കാരിന്റെ കർശന നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാത്തലിക്ക് പേട്രിയോട്ടിക് അസോസിയേഷനുമായി ആഭിമുഖ്യമുള്ളവരാണ്. വത്തിക്കാനെ പിന്തുണയ്ക്കുന്ന വിശ്വാസികൾ രഹസ്യമായാണ് (അണ്ടർഗ്രൗണ്ട് സഭ)പ്രവർത്തിക്കുന്നത്. ഇതിലെ പുരോഹിതരും അല്മായരും പലവിധ മതപീഡനങ്ങൾക്ക് ഇരയാകുന്നു.