ലണ്ടൻ: ഇതാദ്യമായി ലണ്ടനിൽ പൂച്ചയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. വേ ബ്രിഡ്ജിലെ അനിമൽ ആൻഡ് പ്ലാന്റ് ഹെൽത് ഏജൻസി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ്-19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വളർത്തുപൂച്ചയിൽ രോഗം കണ്ടെത്തുന്നത് ആദ്യമാണെന്ന് യുകെ ചീഫ് വെറ്ററിനറി ഓഫീസർ പറഞ്ഞു.
പൂച്ചയിൽനിന്ന് ആർക്കെങ്കിലും രോഗം പകർന്നതായി തെളിവില്ല. പൂച്ചയുടെ ഉടമസ്ഥനു രോഗബാധയുണ്ടായിട്ടുണ്ട് .രോഗം ചികിത്സിച്ചു പൂർണമായി ഭേദമായിരുന്നു. സാധാരണ വളർത്തുപൂച്ചകളിൽ കണ്ടുവരാറുള്ള ഫെലൈൻ ഹെർപസ് വൈറസ് ബാധയാണെന്ന സംശയത്താലാണ് പരിശോധന നടത്തിയത്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ അപൂർവം വളർത്തുമൃഗങ്ങളിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
പൂച്ചയിൽനിന്ന് ആർക്കെങ്കിലും രോഗം പകർന്നതായി തെളിവില്ല. പൂച്ചയുടെ ഉടമസ്ഥനു രോഗബാധയുണ്ടായിട്ടുണ്ട് .രോഗം ചികിത്സിച്ചു പൂർണമായി ഭേദമായിരുന്നു. സാധാരണ വളർത്തുപൂച്ചകളിൽ കണ്ടുവരാറുള്ള ഫെലൈൻ ഹെർപസ് വൈറസ് ബാധയാണെന്ന സംശയത്താലാണ് പരിശോധന നടത്തിയത്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ അപൂർവം വളർത്തുമൃഗങ്ങളിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.